وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ

(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.


أُوْلَـٰٓئِكَ ٱلۡمُقَرَّبُونَ

അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.


فِي جَنَّـٰتِ ٱلنَّعِيمِ

സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.


ثُلَّةٞ مِّنَ ٱلۡأَوَّلِينَ

പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും


وَقَلِيلٞ مِّنَ ٱلۡأٓخِرِينَ

പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍.


عَلَىٰ سُرُرٖ مَّوۡضُونَةٖ

സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍.


مُّتَّكِـِٔينَ عَلَيۡهَا مُتَقَٰبِلِينَ

അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.


يَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ

നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.


بِأَكۡوَابٖ وَأَبَارِيقَ وَكَأۡسٖ مِّن مَّعِينٖ

കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌.



الصفحة التالية
Icon