وَلَا يَسۡـَٔلُ حَمِيمٌ حَمِيمٗا

ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്‌) യാതൊന്നും ചോദിക്കുകയില്ല.


يُبَصَّرُونَهُمۡۚ يَوَدُّ ٱلۡمُجۡرِمُ لَوۡ يَفۡتَدِي مِنۡ عَذَابِ يَوۡمِئِذِۭ بِبَنِيهِ

അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും.


وَصَٰحِبَتِهِۦ وَأَخِيهِ

തന്‍റെ ഭാര്യയെയും സഹോദരനെയും


وَفَصِيلَتِهِ ٱلَّتِي تُـٔۡوِيهِ

തനിക്ക് അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും


وَمَن فِي ٱلۡأَرۡضِ جَمِيعٗا ثُمَّ يُنجِيهِ

ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്‌


كَلَّآۖ إِنَّهَا لَظَىٰ

സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു.


نَزَّاعَةٗ لِّلشَّوَىٰ

തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി.


تَدۡعُواْ مَنۡ أَدۡبَرَ وَتَوَلَّىٰ

പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും.


وَجَمَعَ فَأَوۡعَىٰٓ

ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.



الصفحة التالية
Icon