كَلَّآ إِنَّهَا تَذۡكِرَةٞ

നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.


فَمَن شَآءَ ذَكَرَهُۥ

അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.


فِي صُحُفٖ مُّكَرَّمَةٖ

ആദരണീയമായ ചില ഏടുകളിലാണത്‌.


مَّرۡفُوعَةٖ مُّطَهَّرَةِۭ

ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)


بِأَيۡدِي سَفَرَةٖ

ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.


كِرَامِۭ بَرَرَةٖ

മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.


قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ

മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?


مِنۡ أَيِّ شَيۡءٍ خَلَقَهُۥ

ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?


مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ

ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.


ثُمَّ ٱلسَّبِيلَ يَسَّرَهُۥ

പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.



الصفحة التالية
Icon