وَفَٰكِهَةٗ وَأَبّٗا

പഴവര്‍ഗവും പുല്ലും.


مَّتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.


فَإِذَا جَآءَتِ ٱلصَّآخَّةُ

എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.


يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ

അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.


وَأُمِّهِۦ وَأَبِيهِ

തന്‍റെ മാതാവിനെയും പിതാവിനെയും.


وَصَٰحِبَتِهِۦ وَبَنِيهِ

തന്‍റെ ഭാര്യയെയും മക്കളെയും.


لِكُلِّ ٱمۡرِيٕٖ مِّنۡهُمۡ يَوۡمَئِذٖ شَأۡنٞ يُغۡنِيهِ

അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.


وُجُوهٞ يَوۡمَئِذٖ مُّسۡفِرَةٞ

അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും


ضَاحِكَةٞ مُّسۡتَبۡشِرَةٞ

ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.


وَوُجُوهٞ يَوۡمَئِذٍ عَلَيۡهَا غَبَرَةٞ

വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.



الصفحة التالية
Icon