مَا كَذَبَ ٱلۡفُؤَادُ مَا رَأَىٰٓ

അദ്ദേഹം കണ്ണുകൊണ്ടു കണ്ടതിനെ മനസ്സ് കളവാക്കിയില്ല.


أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ

എന്നിട്ടും ആ പ്രവാചകന്‍ നേരില്‍ കണ്ടതിനെക്കുറിച്ച് നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?


وَلَقَدۡ رَءَاهُ نَزۡلَةً أُخۡرَىٰ

മറ്റൊരു ഇറങ്ങിവരവു വേളയിലും അദ്ദേഹം ജിബ്രീലിനെ കണ്ടിട്ടുണ്ട്.


عِندَ سِدۡرَةِ ٱلۡمُنتَهَىٰ

സിദ്റതുല്‍ മുന്‍തഹായുടെ അടുത്ത് വെച്ച്.


عِندَهَا جَنَّةُ ٱلۡمَأۡوَىٰٓ

അതിനടുത്താണ് അഭയസ്ഥാനമായ സ്വര്‍ഗം.


إِذۡ يَغۡشَى ٱلسِّدۡرَةَ مَا يَغۡشَىٰ

അന്നേരം സിദ്റയെ ആവരണം ചെയ്യുന്ന അതിഗംഭീരമായ പ്രഭാവം അതിനെ ആവരണം ചെയ്യുന്നുണ്ടായിരുന്നു.


مَا زَاغَ ٱلۡبَصَرُ وَمَا طَغَىٰ

അപ്പോള്‍ പ്രവാചകന്റെ ദൃഷ്ടി തെറ്റിപ്പോയില്ല. പരിധി ലംഘിച്ചുമില്ല.


لَقَدۡ رَأَىٰ مِنۡ ءَايَٰتِ رَبِّهِ ٱلۡكُبۡرَىٰٓ

ഉറപ്പായും അദ്ദേഹം തന്റെ നാഥന്റെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്.


أَفَرَءَيۡتُمُ ٱللَّـٰتَ وَٱلۡعُزَّىٰ

“ലാതി”നെയും “ഉസ്സ”യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?



الصفحة التالية
Icon