أَلَّا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰ

അതെന്തെന്നാല്‍ പാപഭാരം ചുമക്കുന്ന ആരും അപരന്റെ പാപച്ചുമട് പേറുകയില്ല.


وَأَن لَّيۡسَ لِلۡإِنسَٰنِ إِلَّا مَا سَعَىٰ

മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല.


وَأَنَّ سَعۡيَهُۥ سَوۡفَ يُرَىٰ

തന്റെ കര്‍മഫലം താമസിയാതെ അവനെ കാണിക്കും.


ثُمَّ يُجۡزَىٰهُ ٱلۡجَزَآءَ ٱلۡأَوۡفَىٰ

പിന്നെ അവന്നതിന് തികവോടെ പ്രതിഫലം ലഭിക്കും.


وَأَنَّ إِلَىٰ رَبِّكَ ٱلۡمُنتَهَىٰ

ഒടുവില്‍ ഒക്കെയും നിന്റെ നാഥങ്കലാണ് ചെന്നെത്തുക.


وَأَنَّهُۥ هُوَ أَضۡحَكَ وَأَبۡكَىٰ

ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും അവനാണ്.


وَأَنَّهُۥ هُوَ أَمَاتَ وَأَحۡيَا

മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും അവന്‍ തന്നെ.


وَأَنَّهُۥ خَلَقَ ٱلزَّوۡجَيۡنِ ٱلذَّكَرَ وَٱلۡأُنثَىٰ

ഇണകളെ-ആണിനെയും പെണ്ണിനെയും-സൃഷ്ടിച്ചതും അവനാണ്.


مِن نُّطۡفَةٍ إِذَا تُمۡنَىٰ

ബീജത്തില്‍നിന്ന്; അത് സ്രവിക്കപ്പെട്ടാല്‍.


وَأَنَّ عَلَيۡهِ ٱلنَّشۡأَةَ ٱلۡأُخۡرَىٰ

വീണ്ടും ജീവിപ്പിക്കുകയെന്നത് അവന്റെ ബാധ്യതയത്രെ.



الصفحة التالية
Icon