وَلَحۡمِ طَيۡرٖ مِّمَّا يَشۡتَهُونَ

അവരാഗ്രഹിക്കുന്ന പക്ഷിമാംസങ്ങളും.


وَحُورٌ عِينٞ

വിശാലാക്ഷികളായ സുന്ദരിമാരും.


كَأَمۡثَٰلِ ٱللُّؤۡلُوِٕ ٱلۡمَكۡنُونِ

അവരോ ശ്രദ്ധയോടെ സൂക്ഷിക്കപ്പെട്ട മുത്തുപോലുള്ളവര്‍.


جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ

ഇതൊക്കെയും അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമായാണ് അവര്‍ക്കു ലഭിക്കുക.


لَا يَسۡمَعُونَ فِيهَا لَغۡوٗا وَلَا تَأۡثِيمًا

അവരവിടെ അപശബ്ദങ്ങളോ പാപവാക്കുകളോ കേള്‍ക്കുകയില്ല.


إِلَّا قِيلٗا سَلَٰمٗا سَلَٰمٗا

സമാധാനം! സമാധാനം! എന്ന അഭിവാദ്യമല്ലാതെ.


وَأَصۡحَٰبُ ٱلۡيَمِينِ مَآ أَصۡحَٰبُ ٱلۡيَمِينِ

വലതുപക്ഷം! ആഹാ; എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ?


فِي سِدۡرٖ مَّخۡضُودٖ

അവര്‍ക്കുള്ളതാണ് മുള്ളില്ലാത്ത ഇലന്തമരത്തോട്ടം.


وَطَلۡحٖ مَّنضُودٖ

പടലകളുള്ള കുലകളോടു കൂടിയ വാഴ.


وَظِلّٖ مَّمۡدُودٖ

പടര്‍ന്നു പരന്നു കിടക്കുന്ന നിഴല്‍.



الصفحة التالية
Icon