وَلَا يَسۡـَٔلُ حَمِيمٌ حَمِيمٗا

അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല.


يُبَصَّرُونَهُمۡۚ يَوَدُّ ٱلۡمُجۡرِمُ لَوۡ يَفۡتَدِي مِنۡ عَذَابِ يَوۡمِئِذِۭ بِبَنِيهِ

അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ!


وَصَٰحِبَتِهِۦ وَأَخِيهِ

സഹധര്‍മിണിയെയും സഹോദരനെയും നല്‍കിയാലോ!


وَفَصِيلَتِهِ ٱلَّتِي تُـٔۡوِيهِ

തനിക്ക് അഭയമേകിപ്പോന്ന കുടുംബത്തെയും.


وَمَن فِي ٱلۡأَرۡضِ جَمِيعٗا ثُمَّ يُنجِيهِ

ഭൂമിയിലുള്ള മറ്റെല്ലാറ്റിനെയും. അങ്ങനെ താന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍!


كَلَّآۖ إِنَّهَا لَظَىٰ

വേണ്ട! അത് കത്തിക്കാളുന്ന നരകത്തീയാണ്.


نَزَّاعَةٗ لِّلشَّوَىٰ

തൊലി ഉരിച്ചു കളയുന്ന തീ!


تَدۡعُواْ مَنۡ أَدۡبَرَ وَتَوَلَّىٰ

സത്യത്തോട് പുറം തിരിയുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും.


وَجَمَعَ فَأَوۡعَىٰٓ

ധനം ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും.


۞إِنَّ ٱلۡإِنسَٰنَ خُلِقَ هَلُوعًا

മനുഷ്യന്‍ ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്.



الصفحة التالية
Icon