قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ

അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല.


وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ

"അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല.


وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ

"പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു.


وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ

"പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.


حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ

"മരണം ഞങ്ങളില്‍ വന്നെത്തുംവരെ.”


فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّـٰفِعِينَ

അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല.


فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ

എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ്.


كَأَنَّهُمۡ حُمُرٞ مُّسۡتَنفِرَةٞ

വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍ --


فَرَّتۡ مِن قَسۡوَرَةِۭ

സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന.


بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ

അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്.



الصفحة التالية
Icon