ثُمَّ إِنَّ عَلَيۡنَا بَيَانَهُۥ

തുടര്‍ന്നുള്ള അതിന്റെ വിശദീകരണവും നമ്മുടെ ചുമതല തന്നെ.


كَلَّا بَلۡ تُحِبُّونَ ٱلۡعَاجِلَةَ

എന്നാല്‍ അങ്ങനെയല്ല; നിങ്ങള്‍ താല്‍ക്കാലിക നേട്ടം കൊതിക്കുന്നു.


وَتَذَرُونَ ٱلۡأٓخِرَةَ

പരലോകത്തെ അവഗണിക്കുകയും ചെയ്യുന്നു.


وُجُوهٞ يَوۡمَئِذٖ نَّاضِرَةٌ

അന്ന് ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും.


إِلَىٰ رَبِّهَا نَاظِرَةٞ

തങ്ങളുടെ നാഥനെ നോക്കിക്കൊണ്ടിരിക്കുന്നവയും.


وَوُجُوهٞ يَوۡمَئِذِۭ بَاسِرَةٞ

മറ്റു ചില മുഖങ്ങളന്ന് കറുത്തിരുണ്ടവയായിരിക്കും.


تَظُنُّ أَن يُفۡعَلَ بِهَا فَاقِرَةٞ

തങ്ങളുടെ മേല്‍ വന്‍ വിപത്ത് വന്നു വീഴാന്‍ പോവുകയാണെന്ന് അവ അറിയുന്നു.


كَلَّآ إِذَا بَلَغَتِ ٱلتَّرَاقِيَ

മാത്രമല്ല; ജീവന്‍ തൊണ്ടക്കുഴിയിലെത്തുകയും,


وَقِيلَ مَنۡۜ رَاقٖ

മന്ത്രിക്കാനാരുണ്ട് എന്ന ചോദ്യമുയരുകയും,


وَظَنَّ أَنَّهُ ٱلۡفِرَاقُ

ഇത് തന്റെ വേര്‍പാടാണെന്ന് മനസ്സിലാവുകയും,



الصفحة التالية
Icon