لِأَيِّ يَوۡمٍ أُجِّلَتۡ

ഏതൊരു ദിനത്തിലേക്കാണ് അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?


لِيَوۡمِ ٱلۡفَصۡلِ

വിധി തീര്‍പ്പിന്റെ ദിനത്തിലേക്ക്.


وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلۡفَصۡلِ

വിധി തീര്‍പ്പിന്റെ ദിനമെന്തെന്ന് നിനക്കെന്തറിയാം?


وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!


أَلَمۡ نُهۡلِكِ ٱلۡأَوَّلِينَ

മുന്‍ഗാമികളെ നാം നശിപ്പിച്ചില്ലേ?


ثُمَّ نُتۡبِعُهُمُ ٱلۡأٓخِرِينَ

അവര്‍ക്കു പിറകെ പിന്‍ഗാമികളെയും നാം നശിപ്പിക്കും.


كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ

കുറ്റവാളികളെ നാം അങ്ങനെയാണ് ചെയ്യുക.


وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!


أَلَمۡ نَخۡلُقكُّم مِّن مَّآءٖ مَّهِينٖ

നിസ്സാരമായ ദ്രാവകത്തില്‍നിന്നല്ലേ നിങ്ങളെ നാം സൃഷ്ടിച്ചത്?


فَجَعَلۡنَٰهُ فِي قَرَارٖ مَّكِينٍ

എന്നിട്ടു നാമതിനെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചു.



الصفحة التالية
Icon