لَّا ظَلِيلٖ وَلَا يُغۡنِي مِنَ ٱللَّهَبِ

അത് തണല്‍ നല്‍കുന്നതല്ല. തീ ജ്വാലയില്‍നിന്ന് രക്ഷ നല്‍കുന്നതുമല്ല.


إِنَّهَا تَرۡمِي بِشَرَرٖ كَٱلۡقَصۡرِ

അത് കൂറ്റന്‍ കെട്ടിടം പോലെ തോന്നിക്കുന്ന തീപ്പൊരി വിതറിക്കൊണ്ടിരിക്കും.


كَأَنَّهُۥ جِمَٰلَتٞ صُفۡرٞ

അത് കടും മഞ്ഞയുള്ള ഒട്ടകങ്ങളെപ്പോലെയിരിക്കും.


وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.


هَٰذَا يَوۡمُ لَا يَنطِقُونَ

അവര്‍ക്ക് ഒരക്ഷരം ഉരിയാടാനാവാത്ത ദിനമാണത്.


وَلَا يُؤۡذَنُ لَهُمۡ فَيَعۡتَذِرُونَ

എന്തെങ്കിലും ഒഴികഴിവു പറയാന്‍ അവര്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുമല്ല.


وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.


هَٰذَا يَوۡمُ ٱلۡفَصۡلِۖ جَمَعۡنَٰكُمۡ وَٱلۡأَوَّلِينَ

വിധി തീര്‍പ്പിന്റെ ദിനമാണത്. നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും നാം ഒരുമിച്ചുകൂട്ടിയിരിക്കുന്നു.


فَإِن كَانَ لَكُمۡ كَيۡدٞ فَكِيدُونِ

നിങ്ങളുടെ വശം വല്ല തന്ത്രവുമുണ്ടെങ്കില്‍ ആ തന്ത്രമിങ്ങ് പ്രയോഗിച്ചു കൊള്ളുക.



الصفحة التالية
Icon