لِّلطَّـٰغِينَ مَـَٔابٗا

അതിക്രമികളുടെ സങ്കേതം.


لَّـٰبِثِينَ فِيهَآ أَحۡقَابٗا

അവരതില്‍ യുഗങ്ങളോളം വസിക്കും.


لَّا يَذُوقُونَ فِيهَا بَرۡدٗا وَلَا شَرَابًا

കുളിരോ കുടിനീരോ അവരവിടെ അനുഭവിക്കുകയില്ല.


إِلَّا حَمِيمٗا وَغَسَّاقٗا

തിളക്കുന്ന വെള്ളവും ചലവുമല്ലാതെ.


جَزَآءٗ وِفَاقًا

അര്‍ഹിക്കുന്ന പ്രതിഫലം.


إِنَّهُمۡ كَانُواْ لَا يَرۡجُونَ حِسَابٗا

തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല.


وَكَذَّبُواْ بِـَٔايَٰتِنَا كِذَّابٗا

നമ്മുടെ താക്കീതുകളെ അവര്‍ അപ്പാടെ കള്ളമാക്കി തള്ളി.


وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ كِتَٰبٗا

എല്ലാ കാര്യവും നാം കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.


فَذُوقُواْ فَلَن نَّزِيدَكُمۡ إِلَّا عَذَابًا

അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല.


إِنَّ لِلۡمُتَّقِينَ مَفَازًا

ഭക്തന്മാര്‍ക്ക് വിജയം ഉറപ്പ്.



الصفحة التالية
Icon