وَأَغۡطَشَ لَيۡلَهَا وَأَخۡرَجَ ضُحَىٰهَا

അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു.


وَٱلۡأَرۡضَ بَعۡدَ ذَٰلِكَ دَحَىٰهَآ

അതിനുശേഷം ഭൂമിയെ പരത്തി വിടര്‍ത്തി.


أَخۡرَجَ مِنۡهَا مَآءَهَا وَمَرۡعَىٰهَا

ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു.


وَٱلۡجِبَالَ أَرۡسَىٰهَا

മലകളെ ഉറപ്പിച്ചു നിര്‍ത്തി.


مَتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി.


فَإِذَا جَآءَتِ ٱلطَّآمَّةُ ٱلۡكُبۡرَىٰ

എന്നാല്‍ ആ ഘോര വിപത്ത് വന്നെത്തിയാല്‍!


يَوۡمَ يَتَذَكَّرُ ٱلۡإِنسَٰنُ مَا سَعَىٰ

മനുഷ്യന്‍ താന്‍ പ്രയത്നിച്ചു നേടിയതിനെക്കുറിച്ചോര്‍ക്കുന്ന ദിനം!


وَبُرِّزَتِ ٱلۡجَحِيمُ لِمَن يَرَىٰ

കാഴ്ചക്കാര്‍ക്കായി നരകം വെളിപ്പെടുത്തും നാള്‍.


فَأَمَّا مَن طَغَىٰ

അപ്പോള്‍; ആര്‍ അതിക്രമം കാണിക്കുകയും,


وَءَاثَرَ ٱلۡحَيَوٰةَ ٱلدُّنۡيَا

ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ,



الصفحة التالية
Icon