فَمَن شَآءَ ذَكَرَهُۥ

അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.


فِي صُحُفٖ مُّكَرَّمَةٖ

ആദരണീയമായ ഏടുകളിലാണിതുള്ളത്.


مَّرۡفُوعَةٖ مُّطَهَّرَةِۭ

ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.


بِأَيۡدِي سَفَرَةٖ

ചില സന്ദേശവാഹകരുടെ കൈകളിലാണവ;


كِرَامِۭ بَرَرَةٖ

അവര്‍ മാന്യരും മഹത്തുക്കളുമാണ്.


قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ

മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?


مِنۡ أَيِّ شَيۡءٍ خَلَقَهُۥ

ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?


مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ

ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.


ثُمَّ ٱلسَّبِيلَ يَسَّرَهُۥ

എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.


ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ

പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.


ثُمَّ إِذَا شَآءَ أَنشَرَهُۥ

പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.



الصفحة التالية
Icon