يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ

അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.


وَأُمِّهِۦ وَأَبِيهِ

മാതാവിനെയും പിതാവിനെയും.


وَصَٰحِبَتِهِۦ وَبَنِيهِ

ഭാര്യയെയും മക്കളെയും.


لِكُلِّ ٱمۡرِيٕٖ مِّنۡهُمۡ يَوۡمَئِذٖ شَأۡنٞ يُغۡنِيهِ

അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.


وُجُوهٞ يَوۡمَئِذٖ مُّسۡفِرَةٞ

അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;


ضَاحِكَةٞ مُّسۡتَبۡشِرَةٞ

ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും.


وَوُجُوهٞ يَوۡمَئِذٍ عَلَيۡهَا غَبَرَةٞ

മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;


تَرۡهَقُهَا قَتَرَةٌ

ഇരുള്‍ മുറ്റിയും.


أُوْلَـٰٓئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ

അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.



الصفحة التالية
Icon