وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ

സംശയമില്ല; നിങ്ങളെ നിരീക്ഷിക്കുന്ന ചില മേല്‍നോട്ടക്കാരുണ്ട്


كِرَامٗا كَٰتِبِينَ

സമാദരണീയരായ ചില എഴുത്തുകാര്‍.


يَعۡلَمُونَ مَا تَفۡعَلُونَ

നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവരറിയുന്നു.


إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ

സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും; തീര്‍ച്ച.


وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ

കുറ്റവാളികള്‍ ആളിക്കത്തുന്ന നരകത്തീയിലും.


يَصۡلَوۡنَهَا يَوۡمَ ٱلدِّينِ

വിധിദിനത്തില്‍ അവരതിലെത്തിച്ചേരും.


وَمَا هُمۡ عَنۡهَا بِغَآئِبِينَ

അവര്‍ക്ക് അതില്‍നിന്ന് മാറി നില്‍ക്കാനാവില്ല.


وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ

വിധിദിനം എന്തെന്ന് നിനക്കെന്തറിയാം?


ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ

വീണ്ടും ചോദിക്കട്ടെ: വിധിദിനമെന്തെന്ന് നിനക്കെന്തറിയാം?


يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ

ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത ദിനമാണത്. അന്ന് തീരുമാനാധികാരമൊക്കെ അല്ലാഹുവിന് മാത്രമായിരിക്കും.



الصفحة التالية
Icon