وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ وَرَآءَ ظَهۡرِهِۦ

എന്നാല്‍ കര്‍മപുസ്തകം തന്റെ പിന്‍ഭാഗത്തൂടെ നല്‍കപ്പെടുന്നവനോ;


فَسَوۡفَ يَدۡعُواْ ثُبُورٗا

അവന്‍ “നാശമേ”യെന്ന് വിലപിച്ചു കൊണ്ടിരിക്കും.


وَيَصۡلَىٰ سَعِيرًا

ആളിക്കത്തുന്ന നരകത്തീയില്‍ കത്തിയെരിയും.


إِنَّهُۥ كَانَ فِيٓ أَهۡلِهِۦ مَسۡرُورًا

തീര്‍ച്ചയായും അവന്‍ തന്റെ കുടുംബക്കാര്‍ക്കിടയില്‍ ആഹ്ളാദത്തോടെ കഴിയുന്നവനായിരുന്നു.


إِنَّهُۥ ظَنَّ أَن لَّن يَحُورَ

താന്‍ മടങ്ങിവരില്ലെന്നാണ് അവന്‍ കരുതിയത്.


بَلَىٰٓۚ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرٗا

എന്നാല്‍ ഉറപ്പായും അവന്റെ നാഥന്‍ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു.


فَلَآ أُقۡسِمُ بِٱلشَّفَقِ

ഞാനിതാ സത്യംചെയ്യുന്നു; സൂര്യാസ്തമയ സമയത്തെ ശോഭകൊണ്ട്.


وَٱلَّيۡلِ وَمَا وَسَقَ

രാത്രിയും അതുള്‍ക്കൊള്ളുന്നതുകൊണ്ടും.


وَٱلۡقَمَرِ إِذَا ٱتَّسَقَ

ചന്ദ്രന്‍ സാക്ഷി- അതു പൂര്‍ണത പ്രാപിക്കുമ്പോള്‍.


لَتَرۡكَبُنَّ طَبَقًا عَن طَبَقٖ

നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും.



الصفحة التالية
Icon