وَيَتَجَنَّبُهَا ٱلۡأَشۡقَى

കൊടിയ നിര്‍ഭാഗ്യവാന്‍ അതില്‍ നിന്ന് അകലുകയും ചെയ്യും.


ٱلَّذِي يَصۡلَى ٱلنَّارَ ٱلۡكُبۡرَىٰ

അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍.


ثُمَّ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ

പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.


قَدۡ أَفۡلَحَ مَن تَزَكَّىٰ

തീര്‍ച്ചയായും വിശുദ്ധി വരിച്ചവന്‍ വിജയിച്ചു.


وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ

അവന്‍ തന്റെ നാഥന്റെ നാമമോര്‍ത്തു. അങ്ങനെ അവന്‍ നമസ്കരിച്ചു.


بَلۡ تُؤۡثِرُونَ ٱلۡحَيَوٰةَ ٱلدُّنۡيَا

എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.


وَٱلۡأٓخِرَةُ خَيۡرٞ وَأَبۡقَىٰٓ

പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും.


إِنَّ هَٰذَا لَفِي ٱلصُّحُفِ ٱلۡأُولَىٰ

സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്.


صُحُفِ إِبۡرَٰهِيمَ وَمُوسَىٰ

അഥവാ, ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍!



الصفحة التالية
Icon