وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ

അവന്‍ നാശത്തിനിരയാകുമ്പോള്‍ അവന്റെ ധനം അവന്ന് ഉപകരിക്കുകയില്ല.


إِنَّ عَلَيۡنَا لَلۡهُدَىٰ

സംശയമില്ല; നാമാണ് നേര്‍വഴി കാണിച്ചു തരേണ്ടത്.


وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ

തീര്‍ച്ചയായും നമ്മുക്കുള്ളതാണ് പരലോകവും ഈ ലോകവും.


فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ

അതിനാല്‍ കത്തിയെരിയും നരകത്തീയിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.


لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى

പരമ നിര്‍ഭാഗ്യവാനല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.


ٱلَّذِي كَذَّبَ وَتَوَلَّىٰ

സത്യത്തെ തള്ളിക്കളഞ്ഞവനും അതില്‍നിന്ന് പിന്മാറിയവനുമാണവന്‍.


وَسَيُجَنَّبُهَا ٱلۡأَتۡقَى

പരമഭക്തന്‍ അതില്‍നിന്ന് അകറ്റപ്പെടും.


ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ

ധനം വ്യയം ചെയ്ത് വിശുദ്ധി വരിക്കുന്നവനാണവന്‍.


وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ

പ്രത്യുപകാരം നല്‍കപ്പെടേണ്ട ഒരൌദാര്യവും അവന്റെ വശം ആര്‍ക്കുമില്ല.



الصفحة التالية
Icon