سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ

അവരാരോപിക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്.


إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ ഇവരില്‍പെട്ടവരല്ല.


فَإِنَّكُمۡ وَمَا تَعۡبُدُونَ

എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും നിങ്ങളുടെ ആരാധ്യര്‍ക്കും,


مَآ أَنتُمۡ عَلَيۡهِ بِفَٰتِنِينَ

അല്ലാഹുവിനെതിരില്‍ ആരെയും കുഴപ്പത്തിലാക്കാനാവില്ല;


إِلَّا مَنۡ هُوَ صَالِ ٱلۡجَحِيمِ

കത്തിക്കാളുന്ന നരകത്തീയില്‍ വെന്തെരിയേണ്ടവരെയല്ലാതെ.


وَمَامِنَّآ إِلَّا لَهُۥ مَقَامٞ مَّعۡلُومٞ

"നിര്‍ണിതമായ സ്ഥാനമില്ലാത്ത ആരുംതന്നെ ഞങ്ങളിലില്ല.


وَإِنَّا لَنَحۡنُ ٱلصَّآفُّونَ

"തീര്‍ച്ചയായും ഞങ്ങള്‍ സേവനത്തിനായി അണിനിന്നവരാണ്.


وَإِنَّا لَنَحۡنُ ٱلۡمُسَبِّحُونَ

"നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്."


وَإِن كَانُواْ لَيَقُولُونَ

ഇക്കൂട്ടര്‍ പറയാറുണ്ടായിരുന്നു:


لَوۡ أَنَّ عِندَنَا ذِكۡرٗا مِّنَ ٱلۡأَوَّلِينَ

"മുന്‍ഗാമികള്‍ക്കു കിട്ടിയ വല്ല ഉദ്ബോധനവും ഞങ്ങളുടെ വശം ഉണ്ടായിരുന്നെങ്കില്‍;



الصفحة التالية
Icon