അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം.(13) തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു.
____________________
13) പിതാവിന് മനഃപരിവര്‍ത്തനമുണ്ടായിക്കാണാനുള്ള ആശകൊണ്ടാണ് അദ്ദേഹം അപ്രകാരം വാഗ്ദാനം ചെയ്തത്. പക്ഷേ പിതാവ് പിശാചിന്റെ മിത്രമാണെന്നും ഒരിക്കലും സന്മാര്‍ഗം സ്വീകരിക്കുകയില്ലെന്നും ബോധ്യമായപ്പോള്‍ പിതാവിനെ നേര്‍വഴിയിലാക്കാനുള്ള ശ്രമം അദ്ദേഹം ഉപേക്ഷിച്ചു. (വി.ഖു. 9:114)


الصفحة التالية
Icon