(നബിയേ,) നീ സത്യവിശ്വാസികളോട് പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക് അവര്‍ മാപ്പുചെയ്ത് കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച് കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌.(1)
____________________
1) സത്യനിഷേധത്തിന്റെയും അധര്‍മത്തിന്റെയും വക്താക്കളോട് വൈരാഗ്യത്തില്‍ വര്‍ത്തിക്കുന്നതിന് പകരം അവര്‍ക്ക് മാപ്പ് നല്കുകയും, അവരുടെ നിഷേധത്തിന്റെ പ്രതിഫലം അല്ലാഹു അവര്‍ക്ക് നല്കിക്കൊള്ളുമെന്ന് കരുതി ആശ്വസിക്കുകയുമാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടതെന്ന് ഈ വചനം വ്യക്തമാക്കുന്നു.


الصفحة التالية
Icon