റ്വഹ്മാന്


ٱلرَّحۡمَٰنُ

പരമകാരുണികന്‍.


عَلَّمَ ٱلۡقُرۡءَانَ

അവന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.


خَلَقَ ٱلۡإِنسَٰنَ

അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.


عَلَّمَهُ ٱلۡبَيَانَ

അവനെ സംസാരം അഭ്യസിപ്പിച്ചു.


ٱلشَّمۡسُ وَٱلۡقَمَرُ بِحُسۡبَانٖ

സൂര്യനും ചന്ദ്രനും നിശ്ചിത ക്രമമനുസരിച്ചാണ് സഞ്ചരിക്കുന്നത്.


وَٱلنَّجۡمُ وَٱلشَّجَرُ يَسۡجُدَانِ

താരവും മരവും അവന് പ്രണാമമര്‍പ്പിക്കുന്നു.


وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلۡمِيزَانَ

അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു.


أَلَّا تَطۡغَوۡاْ فِي ٱلۡمِيزَانِ

നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍.


وَأَقِيمُواْ ٱلۡوَزۡنَ بِٱلۡقِسۡطِ وَلَا تُخۡسِرُواْ ٱلۡمِيزَانَ

അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്.


وَٱلۡأَرۡضَ وَضَعَهَا لِلۡأَنَامِ

ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കായി സംവിധാനിച്ചു.



الصفحة التالية
Icon