മുദ്ദസിര്


يَـٰٓأَيُّهَا ٱلۡمُدَّثِّرُ

പുതച്ചു മൂടിയവനേ!


قُمۡ فَأَنذِرۡ

എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.


وَرَبَّكَ فَكَبِّرۡ

നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക.


وَثِيَابَكَ فَطَهِّرۡ

നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.


وَٱلرُّجۡزَ فَٱهۡجُرۡ

അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക.


وَلَا تَمۡنُن تَسۡتَكۡثِرُ

കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്.


وَلِرَبِّكَ فَٱصۡبِرۡ

നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക.


فَإِذَا نُقِرَ فِي ٱلنَّاقُورِ

പിന്നെ കാഹളം ഊതപ്പെട്ടാല്‍.


فَذَٰلِكَ يَوۡمَئِذٖ يَوۡمٌ عَسِيرٌ

അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും.


عَلَى ٱلۡكَٰفِرِينَ غَيۡرُ يَسِيرٖ

സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം!


ذَرۡنِي وَمَنۡ خَلَقۡتُ وَحِيدٗا

ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക.



الصفحة التالية
Icon