ത്വാരിഖ്


وَٱلسَّمَآءِ وَٱلطَّارِقِ

ആകാശം സാക്ഷി. രാവില്‍ പ്രത്യക്ഷപ്പെടുന്നതും സാക്ഷി.


وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ

രാവില്‍ പ്രത്യക്ഷപ്പെടുന്നതെന്തെന്ന് നിനക്കെന്തറിയാം?


ٱلنَّجۡمُ ٱلثَّاقِبُ

തുളച്ചുകയറും നക്ഷത്രമാണത്.


إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ

ഒരുമേല്‍നോട്ടക്കാരനില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനുമില്ല.


فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ

മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; ഏതില്‍നിന്നാണവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന്.


خُلِقَ مِن مَّآءٖ دَافِقٖ

അവന്‍ സൃഷ്ടിക്കപ്പെട്ടത് സ്രവിക്കപ്പെടുന്ന വെള്ളത്തില്‍നിന്നാണ്.


يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ

മുതുകെല്ലിന്റെയും മാറെല്ലിന്റെയും ഇടയിലാണതിന്റെ ഉറവിടം.


إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ

അവനെ തിരികെ കൊണ്ടുവരാന്‍ കഴിവുറ്റവനാണ് അല്ലാഹു.


يَوۡمَ تُبۡلَى ٱلسَّرَآئِرُ

രഹസ്യങ്ങള്‍ വിലയിരുത്തപ്പെടും ദിനമാണതുണ്ടാവുക.



الصفحة التالية
Icon