ഹുമസ


وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ

കുത്തുവാക്ക് പറയുന്നവനൊക്കെയും നാശം! അവഹേളിക്കുന്നവന്നും!


ٱلَّذِي جَمَعَ مَالٗا وَعَدَّدَهُۥ

അവനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ്.


يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ

ധനം തന്നെ അനശ്വരനാക്കിയതായി അവന്‍ കരുതുന്നു.


كَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ

സംശയം വേണ്ട; അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.


وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ

ഹുത്വമ എന്തെന്ന് നിനക്കറിയാമോ?


نَارُ ٱللَّهِ ٱلۡمُوقَدَةُ

അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത്.


ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ

ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത്.


إِنَّهَا عَلَيۡهِم مُّؤۡصَدَةٞ

അത് അവരുടെ മേല്‍ മൂടിയിരിക്കും;


فِي عَمَدٖ مُّمَدَّدَةِۭ

നാട്ടിനിര്‍ത്തിയ സ്തംഭങ്ങളില്‍ അവര്‍ ബന്ധിതരായിരിക്കെ.



الصفحة التالية
Icon