أُوْلَـٰٓئِكَ ٱلۡمُقَرَّبُونَ

അവരാണ് ദിവ്യസാമീപ്യം സിദ്ധിച്ചവര്‍.


فِي جَنَّـٰتِ ٱلنَّعِيمِ

അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും അവര്‍.


ثُلَّةٞ مِّنَ ٱلۡأَوَّلِينَ

അവരോ മുന്‍ഗാമികളില്‍നിന്ന് കുറേ പേര്‍.


وَقَلِيلٞ مِّنَ ٱلۡأٓخِرِينَ

പിന്‍ഗാമികളില്‍നിന്ന് കുറച്ചും.


عَلَىٰ سُرُرٖ مَّوۡضُونَةٖ

അവര്‍ പൊന്നുനൂലുകൊണ്ടുണ്ടാക്കിയ കട്ടിലുകളിലായിരിക്കും.


مُّتَّكِـِٔينَ عَلَيۡهَا مُتَقَٰبِلِينَ

അവയിലവര്‍ മുഖാമുഖം ചാരിയിരിക്കുന്നവരായിരിക്കും.


يَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ

നിത്യബാല്യം നേടിയവര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങും.


بِأَكۡوَابٖ وَأَبَارِيقَ وَكَأۡسٖ مِّن مَّعِينٖ

ശുദ്ധ ഉറവുജലം നിറച്ച കോപ്പകളും കൂജകളും ചഷകങ്ങളുമായി.


لَّا يُصَدَّعُونَ عَنۡهَا وَلَا يُنزِفُونَ

അതവര്‍ക്ക് തലകറക്കമോ ലഹരിയോ ഉണ്ടാക്കുകയില്ല.


وَفَٰكِهَةٖ مِّمَّا يَتَخَيَّرُونَ

ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അവര്‍ക്കവിടെ പലയിനം പഴങ്ങളുമുണ്ടായിരിക്കും.



الصفحة التالية
Icon