كَلَّا وَٱلۡقَمَرِ

നിസ്സംശയം, ചന്ദ്രനാണ് സത്യം.


وَٱلَّيۡلِ إِذۡ أَدۡبَرَ

രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍.


وَٱلصُّبۡحِ إِذَآ أَسۡفَرَ

പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍.


إِنَّهَا لَإِحۡدَى ٱلۡكُبَرِ

നരകം ഗൌരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച.


نَذِيرٗا لِّلۡبَشَرِ

മനുഷ്യര്‍ക്കൊരു താക്കീതും!


لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ

നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്.


كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ

ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്.


إِلَّآ أَصۡحَٰبَ ٱلۡيَمِينِ

വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ.


فِي جَنَّـٰتٖ يَتَسَآءَلُونَ

അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും,


عَنِ ٱلۡمُجۡرِمِينَ

കുറ്റവാളികളോട്:


مَا سَلَكَكُمۡ فِي سَقَرَ

"നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?”



الصفحة التالية
Icon