وَبَنَيۡنَا فَوۡقَكُمۡ سَبۡعٗا شِدَادٗا

നിങ്ങള്‍ക്കു മേലെ ഭദ്രമായ ഏഴാകാശങ്ങളെ നാം നിര്‍മിച്ചു.


وَجَعَلۡنَا سِرَاجٗا وَهَّاجٗا

കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു.


وَأَنزَلۡنَا مِنَ ٱلۡمُعۡصِرَٰتِ مَآءٗ ثَجَّاجٗا

കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി.


لِّنُخۡرِجَ بِهِۦ حَبّٗا وَنَبَاتٗا

അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍.


وَجَنَّـٰتٍ أَلۡفَافًا

ഇടതൂര്‍ന്ന തോട്ടങ്ങളും.


إِنَّ يَوۡمَ ٱلۡفَصۡلِ كَانَ مِيقَٰتٗا

നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്.


يَوۡمَ يُنفَخُ فِي ٱلصُّورِ فَتَأۡتُونَ أَفۡوَاجٗا

കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും.


وَفُتِحَتِ ٱلسَّمَآءُ فَكَانَتۡ أَبۡوَٰبٗا

ആകാശം തുറക്കപ്പെടും. അത് അനേകം കവാടങ്ങളായിത്തീരും.


وَسُيِّرَتِ ٱلۡجِبَالُ فَكَانَتۡ سَرَابًا

പര്‍വതങ്ങള്‍ ഇളകി നീങ്ങും. അവ മരീചികയാകും.


إِنَّ جَهَنَّمَ كَانَتۡ مِرۡصَادٗا

നിശ്ചയമായും നരകത്തീ പതിസ്ഥലമാണ്.



الصفحة التالية
Icon