ത്വാരിഖ്


وَٱلسَّمَآءِ وَٱلطَّارِقِ

ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.


وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ

രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?


ٱلنَّجۡمُ ٱلثَّاقِبُ

തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌.


إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ

തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.


فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ

എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌


خُلِقَ مِن مَّآءٖ دَافِقٖ

തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.


يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ

മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.


إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ

അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.


يَوۡمَ تُبۡلَى ٱلسَّرَآئِرُ

രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം



الصفحة التالية
Icon