നബഅ്


عَمَّ يَتَسَآءَلُونَ

ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്?


عَنِ ٱلنَّبَإِ ٱلۡعَظِيمِ

അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ.


ٱلَّذِي هُمۡ فِيهِ مُخۡتَلِفُونَ

അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്.


كَلَّا سَيَعۡلَمُونَ

വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും.


ثُمَّ كَلَّا سَيَعۡلَمُونَ

വീണ്ടും വേണ്ട; ഉറപ്പായും അവരറിയും.


أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَٰدٗا

ഭൂമിയെ നാം മെത്തയാക്കിയില്ലേ?


وَٱلۡجِبَالَ أَوۡتَادٗا

മലകളെ ആണികളും?


وَخَلَقۡنَٰكُمۡ أَزۡوَٰجٗا

നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു.


وَجَعَلۡنَا نَوۡمَكُمۡ سُبَاتٗا

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി.


وَجَعَلۡنَا ٱلَّيۡلَ لِبَاسٗا

രാവിനെ വസ്ത്രമാക്കി.


وَجَعَلۡنَا ٱلنَّهَارَ مَعَاشٗا

പകലിനെ ജീവിതവേളയാക്കി.



الصفحة التالية
Icon