Abdul Hameed and Kunhi Mohammed - Malayalam translation ൽ നിന്ന് المليبارية ൽ സൂറ ഖിയാമ യുടെ വിവർത്തനം
ﰡ
Verse 1
ﮊﮋﮌﮍ
ﮎ
ഖിയാമ
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
Verse 2
ﮏﮐﮑﮒ
ﮓ
കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
Verse 3
ﮔﮕﮖﮗﮘ
ﮙ
മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
Verse 4
ﮚﮛﮜﮝﮞﮟ
ﮠ
അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
Verse 5
ﮡﮢﮣﮤﮥ
ﮦ
പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
Verse 6
ﮧﮨﮩﮪ
ﮫ
എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
Verse 7
ﮬﮭﮮ
ﮯ
എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും
Verse 8
ﮰﮱ
ﯓ
ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും
Verse 9
ﯔﯕﯖ
ﯗ
സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
Verse 10
ﯘﯙﯚﯛﯜ
ﯝ
അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്.
Verse 11
ﯞﯟﯠ
ﯡ
ഇല്ല. യാതൊരു രക്ഷയുമില്ല.
Verse 12
ﯢﯣﯤﯥ
ﯦ
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.
Verse 13
ﯧﯨﯩﯪﯫﯬ
ﯭ
അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.
Verse 14
ﯮﯯﯰﯱﯲ
ﯳ
തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
Verse 15
ﯴﯵﯶ
ﯷ
അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
Verse 16
ﯸﯹﯺﯻﯼﯽ
ﯾ
നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.
Verse 17
ﯿﰀﰁﰂ
ﰃ
തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
Verse 18
ﰄﰅﰆﰇ
ﰈ
അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
Verse 19
ﰉﰊﰋﰌ
ﰍ
പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
Verse 20
ﭑﭒﭓﭔ
ﭕ
അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
Verse 21
ﭖﭗ
ﭘ
പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
Verse 22
ﭙﭚﭛ
ﭜ
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
Verse 23
ﭝﭞﭟ
ﭠ
അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.
Verse 24
ﭡﭢﭣ
ﭤ
ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
Verse 25
ﭥﭦﭧﭨﭩ
ﭪ
ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
Verse 26
ﭫﭬﭭﭮ
ﭯ
അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
Verse 27
ﭰﭱﭲﭳ
ﭴ
മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
Verse 28
ﭵﭶﭷ
ﭸ
അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
Verse 29
ﭹﭺﭻ
ﭼ
കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
Verse 30
ﭽﭾﭿﮀ
ﮁ
അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്.
Verse 31
ﮂﮃﮄﮅ
ﮆ
എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
Verse 32
ﮇﮈﮉ
ﮊ
പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
Verse 33
ﮋﮌﮍﮎﮏ
ﮐ
എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി
Verse 34
ﮑﮒﮓ
ﮔ
(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
Verse 35
ﮕﮖﮗﮘ
ﮙ
വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ
Verse 36
ﮚﮛﮜﮝﮞ
ﮟ
മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്!
Verse 37
ﮠﮡﮢﮣﮤﮥ
ﮦ
അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
Verse 38
ﮧﮨﮩﮪﮫ
ﮬ
പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
Verse 39
ﮭﮮﮯﮰﮱ
ﯓ
അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
Verse 40
അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?
تقدم القراءة