Abdul Hameed and Kunhi Mohammed - Malayalam translation ൽ നിന്ന് المليبارية ൽ സൂറ അബസ യുടെ വിവർത്തനം
ﰡ
Verse 1
ﭑﭒ
ﭓ
അബസ
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
Verse 2
ﭔﭕﭖ
ﭗ
അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
Verse 3
ﭘﭙﭚﭛ
ﭜ
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
Verse 4
ﭝﭞﭟﭠ
ﭡ
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
Verse 5
ﭢﭣﭤ
ﭥ
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
Verse 6
ﭦﭧﭨ
ﭩ
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
Verse 7
ﭪﭫﭬﭭ
ﭮ
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
Verse 8
ﭯﭰﭱﭲ
ﭳ
എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
Verse 9
ﭴﭵ
ﭶ
(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്
Verse 10
ﭷﭸﭹ
ﭺ
അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
Verse 11
ﭻﭼﭽ
ﭾ
നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
Verse 12
ﭿﮀﮁ
ﮂ
അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.
Verse 13
ﮃﮄﮅ
ﮆ
ആദരണീയമായ ചില ഏടുകളിലാണത്.
Verse 14
ﮇﮈ
ﮉ
ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
Verse 15
ﮊﮋ
ﮌ
ചില സന്ദേശവാഹകരുടെ കൈകളിലാണത്.
Verse 16
ﮍﮎ
ﮏ
മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
Verse 17
ﮐﮑﮒﮓ
ﮔ
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
Verse 18
ﮕﮖﮗﮘ
ﮙ
ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്?
Verse 19
ﮚﮛﮜﮝ
ﮞ
ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
Verse 20
ﮟﮠﮡ
ﮢ
പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
Verse 21
ﮣﮤﮥ
ﮦ
അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
Verse 22
ﮧﮨﮩﮪ
ﮫ
പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്.
Verse 23
ﮬﮭﮮﮯﮰ
ﮱ
നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
Verse 24
ﯓﯔﯕﯖ
ﯗ
എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
Verse 25
ﯘﯙﯚﯛ
ﯜ
നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
Verse 26
ﯝﯞﯟﯠ
ﯡ
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
Verse 27
ﯢﯣﯤ
ﯥ
എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.
Verse 28
ﯦﯧ
ﯨ
മുന്തിരിയും പച്ചക്കറികളും
Verse 29
ﯩﯪ
ﯫ
ഒലീവും ഈന്തപ്പനയും
Verse 30
ﯬﯭ
ﯮ
ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
Verse 31
ﯯﯰ
ﯱ
പഴവര്‍ഗവും പുല്ലും.
Verse 32
ﯲﯳﯴ
ﯵ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.
Verse 33
ﯶﯷﯸ
ﯹ
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
Verse 34
ﯺﯻﯼﯽﯾ
ﯿ
അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
Verse 35
ﰀﰁ
ﰂ
തന്‍റെ മാതാവിനെയും പിതാവിനെയും.
Verse 36
ﰃﰄ
ﰅ
തന്‍റെ ഭാര്യയെയും മക്കളെയും.
Verse 37
ﰆﰇﰈﰉﰊﰋ
ﰌ
അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
Verse 38
ﰍﰎﰏ
ﰐ
അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
Verse 39
ﰑﰒ
ﰓ
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
Verse 40
ﰔﰕﰖﰗ
ﰘ
വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
Verse 41
ﭑﭒ
ﭓ
അവയെ കൂരിരുട്ട് മൂടിയിരിക്കും.
Verse 42
ﭔﭕﭖﭗ
ﭘ
അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.
تقدم القراءة