Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ അബസ യുടെ വിവർത്തനം
ﰡ
Verse 1
ﭑﭒ
ﭓ
അബസ
അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.
Verse 2
ﭔﭕﭖ
ﭗ
കുരുടന്റെ വരവു കാരണം.
Verse 3
ﭘﭙﭚﭛ
ﭜ
നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?
Verse 4
ﭝﭞﭟﭠ
ﭡ
അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ.
Verse 5
ﭢﭣﭤ
ﭥ
എന്നാല്‍ താന്‍പോരിമ നടിച്ചവനോ;
Verse 6
ﭦﭧﭨ
ﭩ
അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.
Verse 7
ﭪﭫﭬﭭ
ﭮ
അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?
Verse 8
ﭯﭰﭱﭲ
ﭳ
എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,
Verse 9
ﭴﭵ
ﭶ
അവന്‍ ദൈവഭയമുള്ളവനാണ്.
Verse 10
ﭷﭸﭹ
ﭺ
എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.
Verse 11
ﭻﭼﭽ
ﭾ
അറിയുക: ഇതൊരുദ്ബോധനമാ ണ്.
Verse 12
ﭿﮀﮁ
ﮂ
അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.
Verse 13
ﮃﮄﮅ
ﮆ
ആദരണീയമായ ഏടുകളിലാണിതുള്ളത്.
Verse 14
ﮇﮈ
ﮉ
ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.
Verse 15
ﮊﮋ
ﮌ
ചില സന്ദേശവാഹകരുടെ കൈകളിലാണവ;
Verse 16
ﮍﮎ
ﮏ
അവര്‍ മാന്യരും മഹത്തുക്കളുമാണ്.
Verse 17
ﮐﮑﮒﮓ
ﮔ
മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?
Verse 18
ﮕﮖﮗﮘ
ﮙ
ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?
Verse 19
ﮚﮛﮜﮝ
ﮞ
ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.
Verse 20
ﮟﮠﮡ
ﮢ
എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.
Verse 21
ﮣﮤﮥ
ﮦ
പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.
Verse 22
ﮧﮨﮩﮪ
ﮫ
പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.
Verse 23
ﮬﮭﮮﮯﮰ
ﮱ
അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
Verse 24
ﯓﯔﯕﯖ
ﯗ
മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.
Verse 25
ﯘﯙﯚﯛ
ﯜ
നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.
Verse 26
ﯝﯞﯟﯠ
ﯡ
പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.
Verse 27
ﯢﯣﯤ
ﯥ
അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.
Verse 28
ﯦﯧ
ﯨ
മുന്തിരിയും പച്ചക്കറികളും.
Verse 29
ﯩﯪ
ﯫ
ഒലീവും ഈത്തപ്പനയും.
Verse 30
ﯬﯭ
ﯮ
ഇടതൂര്‍ന്ന തോട്ടങ്ങളും.
Verse 31
ﯯﯰ
ﯱ
പഴങ്ങളും പുല്‍പടര്‍പ്പുകളും.
Verse 32
ﯲﯳﯴ
ﯵ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.
Verse 33
ﯶﯷﯸ
ﯹ
എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.
Verse 34
ﯺﯻﯼﯽﯾ
ﯿ
അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.
Verse 35
ﰀﰁ
ﰂ
മാതാവിനെയും പിതാവിനെയും.
Verse 36
ﰃﰄ
ﰅ
ഭാര്യയെയും മക്കളെയും.
Verse 37
ﰆﰇﰈﰉﰊﰋ
ﰌ
അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.
Verse 38
ﰍﰎﰏ
ﰐ
അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;
Verse 39
ﰑﰒ
ﰓ
ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും.
Verse 40
ﰔﰕﰖﰗ
ﰘ
മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;
Verse 41
ﭑﭒ
ﭓ
ഇരുള്‍ മുറ്റിയും.
Verse 42
ﭔﭕﭖﭗ
ﭘ
അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.
تقدم القراءة