Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ നാസിആത്ത് യുടെ വിവർത്തനം
ﰡ
Verse 1
ﮢﮣ
ﮤ
നാസിആത്ത്
മുങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ സത്യം.
Verse 2
ﮥﮦ
ﮧ
സൌമ്യമായി പുറത്തേക്കെടുക്കുന്നവ സത്യം.
Verse 3
ﮨﮩ
ﮪ
ശക്തിയായി നീന്തുന്നവ സത്യം.
Verse 4
ﮫﮬ
ﮭ
എന്നിട്ട് മുന്നോട്ടു കുതിക്കുന്നവ സത്യം.
Verse 5
ﮮﮯ
ﮰ
കാര്യങ്ങള്‍ നിയന്ത്രിക്കുന്നവ സത്യം!
Verse 6
ﮱﯓﯔ
ﯕ
ഘോരസംഭവം പ്രകമ്പനം സൃഷ്ടിക്കും ദിനം;
Verse 7
ﯖﯗ
ﯘ
അതിന്റെ പിറകെ മറ്റൊരു പ്രകമ്പനവുമുണ്ടാകും.
Verse 8
ﯙﯚﯛ
ﯜ
അന്നു ചില ഹൃദയങ്ങള്‍ പിടയുന്നവയായിരിക്കും.
Verse 9
ﯝﯞ
ﯟ
അവരുടെ കണ്ണുകള്‍ പേടിച്ചരണ്ടിരിക്കും.
Verse 10
ﯠﯡﯢﯣﯤ
ﯥ
അവര്‍ ചോദിക്കുന്നു: "ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ?
Verse 11
ﯦﯧﯨﯩ
ﯪ
"നാം നുരുമ്പിയ എല്ലുകളായ ശേഷവും?”
Verse 12
ﯫﯬﯭﯮﯯ
ﯰ
അവര്‍ ഘോഷിക്കുന്നു: "എങ്കിലതൊരു തുലഞ്ഞ തിരിച്ചു പോക്കു തന്നെ.”
Verse 13
ﯱﯲﯳﯴ
ﯵ
എന്നാല്‍ അതൊരു ഘോര ശബ്ദം മാത്രമായിരിക്കും.
Verse 14
ﯶﯷﯸ
ﯹ
അപ്പോഴേക്കും അവര്‍ ഭൂതലത്തിലെത്തിയിരിക്കും.
Verse 15
ﯺﯻﯼﯽ
ﯾ
മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
Verse 16
ﯿﰀﰁﰂﰃﰄ
ﰅ
വിശുദ്ധമായ ത്വുവാ താഴ്വരയില്‍ വെച്ച് തന്റെ നാഥന്‍ അദ്ദേഹത്തെ വിളിച്ചു കല്പിച്ചതോര്‍ക്കുക:
Verse 17
ﭑﭒﭓﭔﭕ
ﭖ
"നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമിയായിരിക്കുന്നു.
Verse 18
ﭗﭘﭙﭚﭛﭜ
ﭝ
"എന്നിട്ട് അയാളോട് ചോദിക്കുക: “നീ വിശുദ്ധി വരിക്കാന്‍ തയ്യാറുണ്ടോ?
Verse 19
ﭞﭟﭠﭡ
ﭢ
“ഞാന്‍ നിന്നെ നിന്റെ നാഥനിലേക്കു വഴിനടത്താനും അങ്ങനെ നിനക്കു ദൈവഭക്തനാകാനും?”
Verse 20
ﭣﭤﭥ
ﭦ
മൂസാ അയാള്‍ക്ക് മഹത്തായ ഒരടയാളം കാണിച്ചുകൊടുത്തു.
Verse 21
ﭧﭨ
ﭩ
അപ്പോള്‍ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു.
Verse 22
ﭪﭫﭬ
ﭭ
പിന്നീട് അയാള്‍ എതിര്‍ശ്രമങ്ങള്‍ക്കായി തിരിഞ്ഞു നടന്നു.
Verse 23
ﭮﭯ
ﭰ
അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ വിളംബരം ചെയ്തു:
Verse 24
ﭱﭲﭳﭴ
ﭵ
അവന്‍ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ പരമോന്നത നാഥന്‍.
Verse 25
ﭶﭷﭸﭹﭺ
ﭻ
അപ്പോള്‍ അല്ലാഹു അവനെ പിടികൂടി. മറുലോകത്തെയും ഈലോകത്തെയും ശിക്ഷക്കിരയാക്കാന്‍.
Verse 26
ﭼﭽﭾﭿﮀﮁ
ﮂ
നിശ്ചയമായും ദൈവഭയമുള്ളവര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ട്.
Verse 27
നിങ്ങളെ സൃഷ്ടിക്കുന്നതോ ആകാശത്തെ സൃഷ്ടിക്കുന്നതോ ഏതാണ് കൂടുതല്‍ പ്രയാസകരം? അവന്‍ അതുണ്ടാക്കി.
Verse 28
ﮋﮌﮍ
ﮎ
അതിന്റെ വിതാനം ഉയര്‍ത്തുകയും അങ്ങനെ അതിനെ കുറ്റമറ്റതാക്കുകയും ചെയ്തു.
Verse 29
ﮏﮐﮑﮒ
ﮓ
അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു.
Verse 30
ﮔﮕﮖﮗ
ﮘ
അതിനുശേഷം ഭൂമിയെ പരത്തി വിടര്‍ത്തി.
Verse 31
ﮙﮚﮛﮜ
ﮝ
ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു.
Verse 32
ﮞﮟ
ﮠ
മലകളെ ഉറപ്പിച്ചു നിര്‍ത്തി.
Verse 33
ﮡﮢﮣ
ﮤ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി.
Verse 34
ﮥﮦﮧﮨ
ﮩ
എന്നാല്‍ ആ ഘോര വിപത്ത് വന്നെത്തിയാല്‍!
Verse 35
ﮪﮫﮬﮭﮮ
ﮯ
മനുഷ്യന്‍ താന്‍ പ്രയത്നിച്ചു നേടിയതിനെക്കുറിച്ചോര്‍ക്കുന്ന ദിനം!
Verse 36
ﮰﮱﯓﯔ
ﯕ
കാഴ്ചക്കാര്‍ക്കായി നരകം വെളിപ്പെടുത്തും നാള്‍.
Verse 37
ﯖﯗﯘ
ﯙ
അപ്പോള്‍; ആര്‍ അതിക്രമം കാണിക്കുകയും,
Verse 38
ﯚﯛﯜ
ﯝ
ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ,
Verse 39
ﯞﯟﯠﯡ
ﯢ
അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്; തീര്‍ച്ച.
Verse 40
എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവി നെ ശാരീരികേഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ,
Verse 41
ﯭﯮﯯﯰ
ﯱ
ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.
Verse 42
ﯲﯳﯴﯵﯶ
ﯷ
ആ അന്ത്യ സമയത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണുണ്ടാവുകയെന്ന്.
Verse 43
ﯸﯹﯺﯻ
ﯼ
നീ അതേക്കുറിച്ച് എന്തുപറയാനാണ്?
Verse 44
ﯽﯾﯿ
ﰀ
അതേക്കുറിച്ച് അന്തിമമായ അറിവ് നിന്റെ നാഥങ്കല്‍ മാത്രമത്രെ.
Verse 45
ﰁﰂﰃﰄﰅ
ﰆ
നീ അതിനെ ഭയക്കുന്നവര്‍ക്കുള്ള താക്കീതുകാരന്‍ മാത്രം!
Verse 46
അതിനെ അവര്‍ കാണും നാള്‍, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നിപ്പോകും.
تقدم القراءة