Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ മുതഫിഫീന് യുടെ വിവർത്തനം
ﰡ
Verse 1
ﯖﯗ
ﯘ
മുതഫിഫീന്
കള്ളത്താപ്പുകാര്‍ക്ക് നാശം!
Verse 2
ﯙﯚﯛﯜﯝﯞ
ﯟ
അവര്‍ ജനങ്ങളില്‍നിന്ന് അളന്നെടുക്കുമ്പോള്‍ തികവു വരുത്തും.
Verse 3
ﯠﯡﯢﯣﯤ
ﯥ
ജനങ്ങള്‍ക്ക് അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറവു വരുത്തുകയും ചെയ്യും.
Verse 4
ﯦﯧﯨﯩﯪ
ﯫ
അവരോര്‍ക്കുന്നില്ലേ; തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്.
Verse 5
ﭑﭒ
ﭓ
ഭീകരമായ ഒരു ദിനത്തില്‍.
Verse 6
ﭔﭕﭖﭗﭘ
ﭙ
പ്രപഞ്ചനാഥങ്കല്‍ ജനം വന്നു നില്‍ക്കുന്ന ദിനം.
Verse 7
ﭚﭛﭜﭝﭞﭟ
ﭠ
സംശയമില്ല; കുറ്റവാളികളുടെ കര്‍മ്മരേഖ സിജ്ജീനില്‍ തന്നെ.
Verse 8
ﭡﭢﭣﭤ
ﭥ
സിജ്ജീന്‍ എന്നാല്‍ എന്തെന്ന് നിനക്കെന്തറിയാം?
Verse 9
ﭦﭧ
ﭨ
അതൊരു ലിഖിത രേഖയാണ്.
Verse 10
ﭩﭪﭫ
ﭬ
അന്നാളില്‍ നാശം സത്യനിഷേധികള്‍ക്കാണ്.
Verse 11
ﭭﭮﭯﭰ
ﭱ
അവരോ, പ്രതിഫലനാളിനെ കള്ളമാക്കി തള്ളുന്നവര്‍.
Verse 12
അതിക്രമിയും അപരാധിയുമല്ലാതെ ആരും അതിനെ തള്ളിപ്പറയുകയില്ല.
Verse 13
നമ്മുടെ സന്ദേശം ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന്‍ പറയും: “ഇത് പൂര്‍വികരുടെ പൊട്ടക്കഥകളാണ്.”
Verse 14
അല്ല. അവര്‍ ചെയ്തുകൂട്ടുന്ന കുറ്റങ്ങള്‍ അവരുടെ ഹൃദയങ്ങളിന്മേല്‍ കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്.
Verse 15
ﮍﮎﮏﮐﮑﮒ
ﮓ
നിസ്സംശയം; ആ ദിനത്തിലവര്‍ തങ്ങളുടെ നാഥനെ ദര്‍ശിക്കുന്നത് വിലക്കപ്പെടും.
Verse 16
ﮔﮕﮖﮗ
ﮘ
പിന്നെയവര്‍ കത്തിക്കാളുന്ന നരകത്തീയില്‍ കടന്നെരിയും.
Verse 17
പിന്നീട് അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചുകൊണ്ടിരുന്ന ശിക്ഷയാണിത്.
Verse 18
ﮡﮢﮣﮤﮥﮦ
ﮧ
സംശയമില്ല; സുകര്‍മികളുടെ കര്‍മ്മരേഖ ഇല്ലിയ്യീനിലാണ്.
Verse 19
ﮨﮩﮪﮫ
ﮬ
ഇല്ലിയ്യീനെ സംബന്ധിച്ച് നിനക്കെന്തറിയാം?
Verse 20
ﮭﮮ
ﮯ
അതൊരു ലിഖിത രേഖയാണ്.
Verse 21
ﮰﮱ
ﯓ
ദൈവസാമീപ്യം സിദ്ധിച്ചവര്‍ അതിനു സാക്ഷികളായിരിക്കും.
Verse 22
ﯔﯕﯖﯗ
ﯘ
സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളിലായിരിക്കും.
Verse 23
ﯙﯚﯛ
ﯜ
ചാരുമഞ്ചങ്ങളിലിരുന്ന് അവരെല്ലാം നോക്കിക്കാണും.
Verse 24
ﯝﯞﯟﯠﯡ
ﯢ
അവരുടെ മുഖങ്ങളില്‍ ദിവ്യാനുഗ്രഹങ്ങളുടെ ശോഭ നിനക്കു കണ്ടറിയാം.
Verse 25
ﯣﯤﯥﯦ
ﯧ
അടച്ചു മുദ്രവെച്ച പാത്രങ്ങളിലെ പവിത്ര മദ്യം അവര്‍ കുടിപ്പിക്കപ്പെടും.
Verse 26
അതിന്റെ മുദ്ര കസ്തൂരികൊണ്ടായിരിക്കും. മത്സരിക്കുന്നവര്‍ അതിനായി മത്സരിക്കട്ടെ.
Verse 27
ﯰﯱﯲ
ﯳ
ആ പാനീയത്തിന്റെ ചേരുവ തസ്നീം ആയിരിക്കും.
Verse 28
ﯴﯵﯶﯷ
ﯸ
അതോ, ദിവ്യസാന്നിധ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഉറവയാണത്.
Verse 29
കുറ്റവാളികള്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
Verse 30
ﰂﰃﰄﰅ
ﰆ
അവരുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ പരിഹാസത്തോടെ കണ്ണിറുക്കുമായിരുന്നു.
Verse 31
ﰇﰈﰉﰊﰋﰌ
ﰍ
അവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് രസിച്ചുല്ലസിച്ചാണ് തിരിച്ചു ചെന്നിരുന്നത്.
Verse 32
ﰎﰏﰐﰑﰒﰓ
ﰔ
അവര്‍ സത്യവിശ്വാസികളെ കണ്ടാല്‍ പരസ്പരം പറയുമായിരുന്നു: "ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെ; തീര്‍ച്ച.”
Verse 33
ﰕﰖﰗﰘ
ﰙ
സത്യവിശ്വാസികളുടെ മേല്‍നോട്ടക്കാരായി ഇവരെയാരും ചുമതലപ്പെടുത്തിയിട്ടില്ല.
Verse 34
ﭑﭒﭓﭔﭕﭖ
ﭗ
എന്നാലന്ന് ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കിച്ചിരിക്കും.
Verse 35
ﭘﭙﭚ
ﭛ
അവര്‍ ചാരുമഞ്ചങ്ങളിലിരുന്ന് ഇവരെ നോക്കിക്കൊണ്ടിരിക്കും;
Verse 36
ﭜﭝﭞﭟﭠﭡ
ﭢ
സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലം കിട്ടിക്കഴിഞ്ഞോ എന്ന്.
تقدم القراءة