Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ നബഅ് യുടെ വിവർത്തനം
ﰡ
Verse 1
ﭑﭒ
ﭓ
നബഅ്
ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്?
Verse 2
ﭔﭕﭖ
ﭗ
അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ.
Verse 3
ﭘﭙﭚﭛ
ﭜ
അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്.
Verse 4
ﭝﭞ
ﭟ
വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും.
Verse 5
ﭠﭡﭢ
ﭣ
വീണ്ടും വേണ്ട; ഉറപ്പായും അവരറിയും.
Verse 6
ﭤﭥﭦﭧ
ﭨ
ഭൂമിയെ നാം മെത്തയാക്കിയില്ലേ?
Verse 7
ﭩﭪ
ﭫ
മലകളെ ആണികളും?
Verse 8
ﭬﭭ
ﭮ
നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു.
Verse 9
ﭯﭰﭱ
ﭲ
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി.
Verse 10
ﭳﭴﭵ
ﭶ
രാവിനെ വസ്ത്രമാക്കി.
Verse 11
ﭷﭸﭹ
ﭺ
പകലിനെ ജീവിതവേളയാക്കി.
Verse 12
ﭻﭼﭽﭾ
ﭿ
നിങ്ങള്‍ക്കു മേലെ ഭദ്രമായ ഏഴാകാശങ്ങളെ നാം നിര്‍മിച്ചു.
Verse 13
ﮀﮁﮂ
ﮃ
കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു.
Verse 14
ﮄﮅﮆﮇﮈ
ﮉ
കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി.
Verse 15
ﮊﮋﮌﮍ
ﮎ
അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍.
Verse 16
ﮏﮐ
ﮑ
ഇടതൂര്‍ന്ന തോട്ടങ്ങളും.
Verse 17
ﮒﮓﮔﮕﮖ
ﮗ
നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്.
Verse 18
ﮘﮙﮚﮛﮜﮝ
ﮞ
കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും.
Verse 19
ﮟﮠﮡﮢ
ﮣ
ആകാശം തുറക്കപ്പെടും. അത് അനേകം കവാടങ്ങളായിത്തീരും.
Verse 20
ﮤﮥﮦﮧ
ﮨ
പര്‍വതങ്ങള്‍ ഇളകി നീങ്ങും. അവ മരീചികയാകും.
Verse 21
ﮩﮪﮫﮬ
ﮭ
നിശ്ചയമായും നരകത്തീ പതിസ്ഥലമാണ്.
Verse 22
ﮮﮯ
ﮰ
അതിക്രമികളുടെ സങ്കേതം.
Verse 23
ﮱﯓﯔ
ﯕ
അവരതില്‍ യുഗങ്ങളോളം വസിക്കും.
Verse 24
ﯖﯗﯘﯙﯚﯛ
ﯜ
കുളിരോ കുടിനീരോ അവരവിടെ അനുഭവിക്കുകയില്ല.
Verse 25
ﯝﯞﯟ
ﯠ
തിളക്കുന്ന വെള്ളവും ചലവുമല്ലാതെ.
Verse 26
ﯡﯢ
ﯣ
അര്‍ഹിക്കുന്ന പ്രതിഫലം.
Verse 27
ﯤﯥﯦﯧﯨ
ﯩ
തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല.
Verse 28
ﯪﯫﯬ
ﯭ
നമ്മുടെ താക്കീതുകളെ അവര്‍ അപ്പാടെ കള്ളമാക്കി തള്ളി.
Verse 29
ﯮﯯﯰﯱ
ﯲ
എല്ലാ കാര്യവും നാം കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
Verse 30
ﯳﯴﯵﯶﯷ
ﯸ
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല.
Verse 31
ﭑﭒﭓ
ﭔ
ഭക്തന്മാര്‍ക്ക് വിജയം ഉറപ്പ്.
Verse 32
ﭕﭖ
ﭗ
അവര്‍ക്ക് സ്വര്‍ഗത്തോപ്പുകളും മുന്തിരിക്കുലകളുമുണ്ട്.
Verse 33
ﭘﭙ
ﭚ
തുടുത്ത മാറിടമുള്ള തുല്യവയസ്കരായ തരുണികളും.
Verse 34
ﭛﭜ
ﭝ
നിറഞ്ഞ കോപ്പകളും.
Verse 35
ﭞﭟﭠﭡﭢﭣ
ﭤ
അവരവിടെ പൊയ്മൊഴികളോ വിടുവാക്കുകളോ കേള്‍ക്കുകയില്ല.
Verse 36
ﭥﭦﭧﭨﭩ
ﭪ
നിന്റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം.
Verse 37
അവന്‍, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി നേരില്‍ സംഭാഷണം നടത്താനാര്‍ക്കുമാവില്ല.
Verse 38
ജിബ്രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല; കരുണാനിധിയായ നാഥന്‍ അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ.
Verse 39
അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ.
Verse 40
ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും: "ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ.”
تقدم القراءة