Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ വാഖിഅ യുടെ വിവർത്തനം
ﰡ
Verse 1
ﮃﮄﮅ
ﮆ
വാഖിഅ
ആ സംഭവം നടന്നുകഴിഞ്ഞാല്‍.
Verse 2
ﮇﮈﮉ
ﮊ
പിന്നെ അങ്ങനെ സംഭവിക്കുമെന്നത് നിഷേധിക്കുന്നവരുണ്ടാവില്ല.
Verse 3
ﮋﮌ
ﮍ
അത് ചിലരെ താഴ്ത്തുന്നതും മറ്റു ചിലരെ ഉയര്‍ത്തുന്നതുമാണ്.
Verse 4
ﮎﮏﮐﮑ
ﮒ
അപ്പോള്‍ ഭൂമി കിടുകിടാ വിറക്കും.
Verse 5
ﮓﮔﮕ
ﮖ
പര്‍വതങ്ങള്‍ തകര്‍ന്ന് തരിപ്പണമാകും.
Verse 6
ﮗﮘﮙ
ﮚ
അങ്ങനെയത് പാറിപ്പറക്കുന്ന പൊടിപടലമായിത്തീരും.
Verse 7
ﮛﮜﮝ
ﮞ
അന്നു നിങ്ങള്‍ മൂന്നു വിഭാഗമായിരിക്കും.
Verse 8
ﮟﮠﮡﮢﮣ
ﮤ
വലതു പക്ഷക്കാര്‍! ആഹാ! എന്തായിരിക്കും അന്ന് വലതുപക്ഷക്കാരുടെ അവസ്ഥ!
Verse 9
ﮥﮦﮧﮨﮩ
ﮪ
ഇടതുപക്ഷക്കാര്‍! ഹാവൂ! എന്തായിരിക്കും ഇടതുപക്ഷത്തിന്റെ അവസ്ഥ?
Verse 10
ﮫﮬ
ﮭ
പിന്നെ മുന്നേറിയവര്‍! അവര്‍ അവിടെയും മുന്‍നിരക്കാര്‍ തന്നെ!
Verse 11
ﮮﮯ
ﮰ
അവരാണ് ദിവ്യസാമീപ്യം സിദ്ധിച്ചവര്‍.
Verse 12
ﮱﯓﯔ
ﯕ
അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും അവര്‍.
Verse 13
ﯖﯗﯘ
ﯙ
അവരോ മുന്‍ഗാമികളില്‍നിന്ന് കുറേ പേര്‍.
Verse 14
ﯚﯛﯜ
ﯝ
പിന്‍ഗാമികളില്‍നിന്ന് കുറച്ചും.
Verse 15
ﯞﯟﯠ
ﯡ
അവര്‍ പൊന്നുനൂലുകൊണ്ടുണ്ടാക്കിയ കട്ടിലുകളിലായിരിക്കും.
Verse 16
ﯢﯣﯤ
ﯥ
അവയിലവര്‍ മുഖാമുഖം ചാരിയിരിക്കുന്നവരായിരിക്കും.
Verse 17
ﭑﭒﭓﭔ
ﭕ
നിത്യബാല്യം നേടിയവര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങും.
Verse 18
ﭖﭗﭘﭙﭚ
ﭛ
ശുദ്ധ ഉറവുജലം നിറച്ച കോപ്പകളും കൂജകളും ചഷകങ്ങളുമായി.
Verse 19
ﭜﭝﭞﭟﭠ
ﭡ
അതവര്‍ക്ക് തലകറക്കമോ ലഹരിയോ ഉണ്ടാക്കുകയില്ല.
Verse 20
ﭢﭣﭤ
ﭥ
ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അവര്‍ക്കവിടെ പലയിനം പഴങ്ങളുമുണ്ടായിരിക്കും.
Verse 21
ﭦﭧﭨﭩ
ﭪ
അവരാഗ്രഹിക്കുന്ന പക്ഷിമാംസങ്ങളും.
Verse 22
ﭫﭬ
ﭭ
വിശാലാക്ഷികളായ സുന്ദരിമാരും.
Verse 23
ﭮﭯﭰ
ﭱ
അവരോ ശ്രദ്ധയോടെ സൂക്ഷിക്കപ്പെട്ട മുത്തുപോലുള്ളവര്‍.
Verse 24
ﭲﭳﭴﭵ
ﭶ
ഇതൊക്കെയും അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമായാണ് അവര്‍ക്കു ലഭിക്കുക.
Verse 25
ﭷﭸﭹﭺﭻﭼ
ﭽ
അവരവിടെ അപശബ്ദങ്ങളോ പാപവാക്കുകളോ കേള്‍ക്കുകയില്ല.
Verse 26
ﭾﭿﮀﮁ
ﮂ
സമാധാനം! സമാധാനം! എന്ന അഭിവാദ്യമല്ലാതെ.
Verse 27
ﮃﮄﮅﮆﮇ
ﮈ
വലതുപക്ഷം! ആഹാ; എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ?
Verse 28
ﮉﮊﮋ
ﮌ
അവര്‍ക്കുള്ളതാണ് മുള്ളില്ലാത്ത ഇലന്തമരത്തോട്ടം.
Verse 29
ﮍﮎ
ﮏ
പടലകളുള്ള കുലകളോടു കൂടിയ വാഴ.
Verse 30
ﮐﮑ
ﮒ
പടര്‍ന്നു പരന്നു കിടക്കുന്ന നിഴല്‍.
Verse 31
ﮓﮔ
ﮕ
അവിരാമം ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീര്‍.
Verse 32
ﮖﮗ
ﮘ
ധാരാളം പഴങ്ങള്‍;
Verse 33
ﮙﮚﮛﮜ
ﮝ
അവയോ ഒരിക്കലും ഒടുക്കമില്ലാത്തവയും തീരേ തടയപ്പെടാത്തവയുമത്രെ.
Verse 34
ﮞﮟ
ﮠ
ഉന്നതമായ മെത്തകളും.
Verse 35
ﮡﮢﮣ
ﮤ
അവര്‍ക്കുള്ള ഇണകള്‍ നാം പ്രത്യേക ശ്രദ്ധയോടെ സൃഷ്ടിച്ചവരാണ്.
Verse 36
ﮥﮦ
ﮧ
അവരെ നാം നിത്യ കന്യകകളാക്കിയിരിക്കുന്നു.
Verse 37
ﮨﮩ
ﮪ
ഒപ്പം സ്നേഹസമ്പന്നരും സമപ്രായക്കാരും.
Verse 38
ﮫﮬ
ﮭ
ഇതൊക്കെയും വലതുപക്ഷക്കാര്‍ക്കുള്ളതാണ്.
Verse 39
ﮮﮯﮰ
ﮱ
അവരോ പൂര്‍വികരില്‍ നിന്ന് ധാരാളമുണ്ട്.
Verse 40
ﯓﯔﯕ
ﯖ
പിന്‍മുറക്കാരില്‍നിന്നും ധാരാളമുണ്ട്.
Verse 41
ﯗﯘﯙﯚﯛ
ﯜ
ഇടതു പക്ഷക്കാര്‍! എന്താണ് ഇടതുപക്ഷത്തിന്റെ അവസ്ഥ?
Verse 42
ﯝﯞﯟ
ﯠ
അവര്‍ തീക്കാറ്റിലായിരിക്കും. തിളച്ചു തുള്ളുന്ന വെള്ളത്തിലും!
Verse 43
ﯡﯢﯣ
ﯤ
കരിമ്പുകയുടെ ഇരുണ്ട നിഴലിലും.
Verse 44
ﯥﯦﯧﯨ
ﯩ
അത് തണുപ്പോ സുഖമോ നല്‍കുകയില്ല.
Verse 45
ﯪﯫﯬﯭﯮ
ﯯ
കാരണമവര്‍ അതിന് മുമ്പ് സുഖഭോഗങ്ങളില്‍ മുഴുകിയവരായിരുന്നു.
Verse 46
ﯰﯱﯲﯳﯴ
ﯵ
കൊടും പാപങ്ങളില്‍ ആണ്ടു പൂണ്ടവരും.
Verse 47
അവര്‍ ചോദിക്കാറുണ്ടായിരുന്നു; "ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?
Verse 48
ﰀﰁ
ﰂ
ഞങ്ങളുടെ പൂര്‍വ പിതാക്കളും?”
Verse 49
ﰃﰄﰅﰆ
ﰇ
പറയുക: ഉറപ്പായും മുന്‍ഗാമികളും പിന്‍ഗാമികളും.
Verse 50
ﰈﰉﰊﰋﰌ
ﰍ
ഒരു നിര്‍ണിത നാളിലെ നിശ്ചിത സമയത്ത് ഒരുമിച്ചു ചേര്‍ക്കപ്പെടുക തന്നെ ചെയ്യും.
Verse 51
ﭑﭒﭓﭔﭕ
ﭖ
പിന്നെ, അല്ലയോ സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
Verse 52
ﭗﭘﭙﭚﭛ
ﭜ
നിശ്ചയമായും നിങ്ങള്‍ സഖൂം വൃക്ഷത്തില്‍നിന്നാണ് തിന്നേണ്ടി വരിക.
Verse 53
ﭝﭞﭟ
ﭠ
അങ്ങനെ നിങ്ങളതുകൊണ്ട് വയറു നിറയ്ക്കും.
Verse 54
ﭡﭢﭣﭤ
ﭥ
അതിനു മേലെ തിളച്ചുമറിയുന്ന വെള്ളം കുടിക്കുകയും ചെയ്യും.
Verse 55
ﭦﭧﭨ
ﭩ
ദാഹിച്ചു വലഞ്ഞ ഒട്ടകത്തെപ്പോലെ നിങ്ങളത് മോന്തും.
Verse 56
ﭪﭫﭬﭭ
ﭮ
പ്രതിഫല നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരമതായിരിക്കും.
Verse 57
ﭯﭰﭱﭲ
ﭳ
നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്?
Verse 58
ﭴﭵﭶ
ﭷ
നിങ്ങള്‍ സ്രവിക്കുന്ന ശുക്ളത്തെ സംബന്ധിച്ച് ആലോചിച്ചുവോ?
Verse 59
ﭸﭹﭺﭻﭼ
ﭽ
നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്?
Verse 60
നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല.
Verse 61
നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും.
Verse 62
ﮐﮑﮒﮓﮔﮕ
ﮖ
ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്?
Verse 63
ﮗﮘﮙ
ﮚ
നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവോ?
Verse 64
ﮛﮜﮝﮞﮟ
ﮠ
നിങ്ങളാണോ അതിനെ മുളപ്പിക്കുന്നത്? അതോ നാമോ മുളപ്പിക്കുന്നവന്‍?
Verse 65
ﮡﮢﮣﮤﮥﮦ
ﮧ
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ തുരുമ്പാക്കി മാറ്റുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ നിരാശയോടെ പറയുമായിരുന്നു:
Verse 66
ﮨﮩ
ﮪ
"ഞങ്ങള്‍ കടക്കെണിയിലായല്ലോ.
Verse 67
ﮫﮬﮭ
ﮮ
"എന്നല്ല; ഞങ്ങള്‍ ഉപജീവനം വിലക്കപ്പെട്ടവരായിപ്പോയല്ലോ.”
Verse 68
ﮯﮰﮱﯓ
ﯔ
നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചുവോ?
Verse 69
നിങ്ങളാണോ കാര്‍മുകിലില്‍നിന്ന് വെള്ളമിറക്കിയത്? അതോ നാമോ അതിറക്കിയവന്‍!
Verse 70
ﯝﯞﯟﯠﯡﯢ
ﯣ
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പുവെള്ളമാക്കി മാറ്റുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്?
Verse 71
ﯤﯥﯦﯧ
ﯨ
നിങ്ങള്‍ കത്തിക്കുന്ന തീയിനെക്കുറിച്ച് ചിന്തിച്ചുവോ?
Verse 72
ﯩﯪﯫﯬﯭﯮ
ﯯ
നിങ്ങളാണോ അതിനുള്ള മരമുണ്ടാക്കിയത്? അതോ നാമോ അത് പടച്ചുണ്ടാക്കിയത്?
Verse 73
ﯰﯱﯲﯳﯴ
ﯵ
നാമതിനെ ഒരു പാഠമാക്കിയിരിക്കുന്നു. വഴിപോക്കര്‍ക്ക് ജീവിത വിഭവവും.
Verse 74
ﯶﯷﯸﯹ
ﯺ
അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക.
Verse 75
ﯻﯼﯽﯾﯿ
ﰀ
അല്ല; ഞാനിതാ നക്ഷത്ര സ്ഥാനങ്ങളെക്കൊണ്ട് സത്യം ചെയ്യുന്നു.
Verse 76
ﰁﰂﰃﰄﰅ
ﰆ
ഇത് മഹത്തായ ശപഥം തന്നെ; തീര്‍ച്ച. നിങ്ങള്‍ അറിയുന്നുവെങ്കില്‍!
Verse 77
ﭑﭒﭓ
ﭔ
ഉറപ്പായും ഇത് ആദരണീയമായ ഖുര്‍ആന്‍ തന്നെ.
Verse 78
ﭕﭖﭗ
ﭘ
സുരക്ഷിതമായ ഗ്രന്ഥത്തില്‍.
Verse 79
ﭙﭚﭛﭜ
ﭝ
വിശുദ്ധരല്ലാത്ത ആര്‍ക്കും ഇതിനെ സ്പര്‍ശിക്കാനാവില്ല.
Verse 80
ﭞﭟﭠﭡ
ﭢ
മുഴുലോകരുടെയും നാഥനില്‍ നിന്ന് അവതീര്‍ണമായതാണിത്.
Verse 81
ﭣﭤﭥﭦ
ﭧ
എന്നിട്ടും ഈ വചനങ്ങളോടാണോ നിങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നത്.
Verse 82
ﭨﭩﭪﭫ
ﭬ
നിങ്ങളുടെ വിഹിതം അതിനെ കള്ളമാക്കി തള്ളലാണോ?
Verse 83
ﭭﭮﭯﭰ
ﭱ
ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിനെ പിടിച്ചു നിര്‍ത്താനാവുന്നില്ല?
Verse 84
ﭲﭳﭴ
ﭵ
മരണം വരിക്കുന്നവനെ നിങ്ങള്‍ നോക്കി നില്‍ക്കാറുണ്ടല്ലോ.
Verse 85
അപ്പോള്‍ നിങ്ങളെക്കാള്‍ അവനോട് ഏറെ അടുത്തവന്‍ നാമാകുന്നു. എന്നാല്‍ നിങ്ങളത് കണ്ടറിയുന്നില്ല.
Verse 86
ﭾﭿﮀﮁﮂ
ﮃ
അഥവാ, നിങ്ങള്‍ ദൈവിക നിയമത്തിന് വിധേയരല്ലെങ്കില്‍.
Verse 87
ﮄﮅﮆﮇ
ﮈ
നിങ്ങളെന്തുകൊണ്ട് ആ ജീവനെ തിരിച്ചുകൊണ്ടുവരുന്നില്ല. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!
Verse 88
ﮉﮊﮋﮌﮍ
ﮎ
മരിക്കുന്നവന്‍ ദൈവസാമീപ്യം സിദ്ധിച്ചവനാണെങ്കില്‍.
Verse 89
ﮏﮐﮑﮒ
ﮓ
അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വര്‍ഗീയാരാമവുമുണ്ടായിരിക്കും.
Verse 90
ﮔﮕﮖﮗﮘﮙ
ﮚ
അഥവാ, അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനെങ്കില്‍.
Verse 91
ﮛﮜﮝﮞﮟ
ﮠ
“വലതുപക്ഷക്കാരില്‍ പെട്ട നിനക്കു സമാധാനം” എന്ന് സ്വാഗതം ചെയ്യപ്പെടും.
Verse 92
ﮡﮢﮣﮤﮥﮦ
ﮧ
മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനെങ്കിലോ.
Verse 93
ﮨﮩﮪ
ﮫ
അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളംകൊണ്ടുള്ള സല്‍ക്കാരമായിരിക്കും.
Verse 94
ﮬﮭ
ﮮ
നരകത്തിലെ കത്തിയെരിയലും.
Verse 95
ﮯﮰﮱﯓﯔ
ﯕ
തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ.
Verse 96
ﯖﯗﯘﯙ
ﯚ
അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക.
تقدم القراءة