Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ മുദ്ദസിര് യുടെ വിവർത്തനം
ﰡ
Verse 1
ﮪﮫ
ﮬ
മുദ്ദസിര്
പുതച്ചു മൂടിയവനേ!
Verse 2
ﮭﮮ
ﮯ
എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.
Verse 3
ﮰﮱ
ﯓ
നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക.
Verse 4
ﯔﯕ
ﯖ
നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.
Verse 5
ﯗﯘ
ﯙ
അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക.
Verse 6
ﯚﯛﯜ
ﯝ
കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്.
Verse 7
ﯞﯟ
ﯠ
നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക.
Verse 8
ﯡﯢﯣﯤ
ﯥ
പിന്നെ കാഹളം ഊതപ്പെട്ടാല്‍.
Verse 9
ﯦﯧﯨﯩ
ﯪ
അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും.
Verse 10
ﯫﯬﯭﯮ
ﯯ
സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം!
Verse 11
ﯰﯱﯲﯳ
ﯴ
ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക.
Verse 12
ﯵﯶﯷﯸ
ﯹ
നാമവന് ധാരാളം ധനം നല്‍കി.
Verse 13
ﯺﯻ
ﯼ
എന്തിനും പോന്ന മക്കളെയും.
Verse 14
ﯽﯾﯿ
ﰀ
അവനാവശ്യമായ സൌകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു.
Verse 15
ﰁﰂﰃﰄ
ﰅ
എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു.
Verse 16
ﰆﰇﰈﰉﰊﰋ
ﰌ
ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു.
Verse 17
ﰍﰎ
ﰏ
വൈകാതെ തന്നെ നാമവനെ ക്ളേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും.
Verse 18
ﰐﰑﰒ
ﰓ
അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു.
Verse 19
ﭑﭒﭓ
ﭔ
അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്?
Verse 20
ﭕﭖﭗﭘ
ﭙ
വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്.
Verse 21
ﭚﭛ
ﭜ
പിന്നെ അവനൊന്നു നോക്കി.
Verse 22
ﭝﭞﭟ
ﭠ
എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു.
Verse 23
ﭡﭢﭣ
ﭤ
പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു.
Verse 24
ﭥﭦﭧﭨﭩﭪ
ﭫ
എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല.
Verse 25
ﭬﭭﭮﭯﭰ
ﭱ
ഇത് വെറും മനുഷ്യവചനം മാത്രം.
Verse 26
ﭲﭳ
ﭴ
അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും.
Verse 27
ﭵﭶﭷﭸ
ﭹ
നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം?
Verse 28
ﭺﭻﭼﭽ
ﭾ
അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല.
Verse 29
ﭿﮀ
ﮁ
അത് തൊലി കരിച്ചുകളയും.
Verse 30
ﮂﮃﮄ
ﮅ
അതിന്റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട്.
നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്; വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗബാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്ബോധനമല്ലാതൊന്നുമല്ല.
Verse 32
ﯥﯦ
ﯧ
നിസ്സംശയം, ചന്ദ്രനാണ് സത്യം.
Verse 33
ﯨﯩﯪ
ﯫ
രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍.
Verse 34
ﯬﯭﯮ
ﯯ
പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍.
Verse 35
ﯰﯱﯲ
ﯳ
നരകം ഗൌരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച.
Verse 36
ﯴﯵ
ﯶ
മനുഷ്യര്‍ക്കൊരു താക്കീതും!
Verse 37
നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്.
Verse 38
ﯿﰀﰁﰂﰃ
ﰄ
ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്.
Verse 39
ﰅﰆﰇ
ﰈ
വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ.
Verse 40
ﰉﰊﰋ
ﰌ
അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും,
Verse 41
ﰍﰎ
ﰏ
കുറ്റവാളികളോട്:
Verse 42
ﰐﰑﰒﰓ
ﰔ
"നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?”
Verse 43
ﰕﰖﰗﰘﰙ
ﰚ
അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല.
Verse 44
ﰛﰜﰝﰞ
ﰟ
"അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല.
Verse 45
ﰠﰡﰢﰣ
ﰤ
"പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു.
Verse 46
ﰥﰦﰧﰨ
ﰩ
"പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.
Verse 47
ﰪﰫﰬ
ﰭ
"മരണം ഞങ്ങളില്‍ വന്നെത്തുംവരെ.”
Verse 48
ﭑﭒﭓﭔ
ﭕ
അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല.
Verse 49
ﭖﭗﭘﭙﭚ
ﭛ
എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ്.
Verse 50
ﭜﭝﭞ
ﭟ
വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍ --
Verse 51
ﭠﭡﭢ
ﭣ
സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന.
Verse 52
അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്.
Verse 53
ﭮﭯﭰﭱﭲﭳ
ﭴ
ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം.
Verse 54
ﭵﭶﭷ
ﭸ
അറിയുക! ഉറപ്പായും ഇത് ഒരുദ്ബോധനമാണ്.
Verse 55
ﭹﭺﭻ
ﭼ
അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതോര്‍ക്കട്ടെ.
Verse 56
അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ.
تقدم القراءة