Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ മആരിജ് യുടെ വിവർത്തനം
ﰡ
Verse 1
ﮮﮯﮰﮱ
ﯓ
മആരിജ്
സംഭവിക്കാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ച് ഒരന്വേഷകന്‍ ആരാഞ്ഞുവല്ലോ.
Verse 2
ﯔﯕﯖﯗ
ﯘ
അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല.
Verse 3
ﯙﯚﯛﯜ
ﯝ
ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്.
Verse 4
മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍
Verse 5
ﯪﯫﯬ
ﯭ
അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ.
Verse 6
ﯮﯯﯰ
ﯱ
അവരത് അകലെയായാണ് കാണുന്നത്.
Verse 7
ﯲﯳ
ﯴ
നാമോ അടുത്തായും കാണുന്നു.
Verse 8
ﯵﯶﯷﯸ
ﯹ
അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും.
Verse 9
ﯺﯻﯼ
ﯽ
മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും.
Verse 10
ﯾﯿﰀﰁ
ﰂ
അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല.
Verse 11
അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ!
Verse 12
ﭜﭝ
ﭞ
സഹധര്‍മിണിയെയും സഹോദരനെയും നല്‍കിയാലോ!
Verse 13
ﭟﭠﭡ
ﭢ
തനിക്ക് അഭയമേകിപ്പോന്ന കുടുംബത്തെയും.
Verse 14
ﭣﭤﭥﭦﭧﭨ
ﭩ
ഭൂമിയിലുള്ള മറ്റെല്ലാറ്റിനെയും. അങ്ങനെ താന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍!
Verse 15
ﭪﭫﭬﭭ
ﭮ
വേണ്ട! അത് കത്തിക്കാളുന്ന നരകത്തീയാണ്.
Verse 16
ﭯﭰ
ﭱ
തൊലി ഉരിച്ചു കളയുന്ന തീ!
Verse 17
ﭲﭳﭴﭵ
ﭶ
സത്യത്തോട് പുറം തിരിയുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും.
Verse 18
ﭷﭸ
ﭹ
ധനം ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും.
Verse 19
ﭺﭻﭼﭽﭾ
ﭿ
മനുഷ്യന്‍ ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്.
Verse 20
ﮀﮁﮂﮃ
ﮄ
വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളം കാട്ടും.
Verse 21
ﮅﮆﮇﮈ
ﮉ
നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടിവെക്കും.
Verse 22
ﮊﮋ
ﮌ
നമസ്കരിക്കുന്നവരൊഴികെ.
Verse 23
ﮍﮎﮏﮐﮑ
ﮒ
അവര്‍ നമസ്കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരാണ്.
Verse 24
ﮓﮔﮕﮖﮗ
ﮘ
അവരുടെ ധനത്തില്‍ നിര്‍ണിതമായ അവകാശമുണ്ട് --
Verse 25
ﮙﮚ
ﮛ
ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു വകയില്ലാത്തവര്‍ക്കും.
Verse 26
ﮜﮝﮞﮟ
ﮠ
വിധിദിനം സത്യമാണെന്ന് അംഗീകരിക്കുന്നവരാണവര്‍.
Verse 27
ﮡﮢﮣﮤﮥﮦ
ﮧ
തങ്ങളുടെ നാഥന്റെ ശിക്ഷയെ പേടിക്കുന്നവരും.
Verse 28
ﮨﮩﮪﮫﮬ
ﮭ
അവരുടെ നാഥന്റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരാകാവതല്ല; തീര്‍ച്ച.
Verse 29
ﮮﮯﮰﮱ
ﯓ
അവര്‍ തങ്ങളുടെ സദാചാരനിഷ്ഠ സംരക്ഷിച്ചു പോരുന്നവരാണ്.
Verse 30
തങ്ങളുടെ ഭാര്യമാരിലോ അധീനതയിലുള്ളവരിലോ ഒഴികെ. ഇവരുമായി ബന്ധപ്പെടുന്നത് ആക്ഷേപാര്‍ഹമല്ല.
Verse 31
എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവരാരോ അവരത്രെ അതിക്രമികള്‍.
Verse 32
ﯧﯨﯩﯪﯫ
ﯬ
തങ്ങളുടെ വശമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ സംരക്ഷിക്കുന്നവരും കരാര്‍ പാലിക്കുന്നവരുമാണവര്‍.
Verse 33
ﯭﯮﯯﯰ
ﯱ
തങ്ങളുടെ സാക്ഷ്യങ്ങള്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുന്നവരും.
Verse 34
ﯲﯳﯴﯵﯶ
ﯷ
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും.
Verse 35
ﯸﯹﯺﯻ
ﯼ
അവര്‍ സ്വര്‍ഗത്തില്‍ അത്യധികം ആദരിക്കപ്പെടുന്നവരായിരിക്കും.
Verse 36
ﯽﯾﯿﰀﰁ
ﰂ
ഈ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? നിന്റെ നേരെ പാഞ്ഞുവരികയാണല്ലോ അവര്‍.
Verse 37
ﰃﰄﰅﰆﰇ
ﰈ
ഇടത്തുനിന്നും വലത്തുനിന്നും കൂട്ടം കൂട്ടമായി.
Verse 38
അവരോരോരുത്തരും താന്‍ അനുഗൃഹീത സ്വര്‍ഗത്തില്‍ കടക്കുമെന്ന് കൊതിക്കുകയാണോ?
Verse 39
ﰒﰓﰔﰕﰖﰗ
ﰘ
ഒരിക്കലുമില്ല! അവര്‍ക്കുതന്നെ നന്നായറിയാവുന്ന വസ്തുവില്‍ നിന്നാണ് നാമവരെ പടച്ചത്.
Verse 40
വേണ്ട, ഉദയാസ്തമയ സ്ഥാനങ്ങളുടെ നാഥന്റെ പേരില്‍ ഞാനിതാ സത്യം ചെയ്യുന്നു. നിസ്സംശയം നാം കഴിവുറ്റവനാണ്.
Verse 41
അവരുടെ സ്ഥാനത്ത് അവരെക്കാള്‍ ഉത്തമമായ ജനതയെ കൊണ്ടുവരാന്‍ ; നമ്മെ ആരും മറികടക്കുകയില്ല.
Verse 42
അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീതു നല്‍കപ്പെട്ട ദിനം വരുംവരെ അവര്‍ തങ്ങളുടെ തോന്നിവാസങ്ങളിലും ദുര്‍വൃത്തികളിലും മുഴുകി കഴിയട്ടെ.
Verse 43
അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്ന് പുറപ്പെട്ട് ഓടിയണയുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് ഓടിയൊഴുകുന്ന പോലെ.
Verse 44
കണ്ണുകള്‍ താണുപോയ അവസ്ഥയിലായിരിക്കും അന്നവര്‍. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിനം അതത്രെ.
تقدم القراءة