ترجمة معاني سورة عبس باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation

Muhammad Karakunnu and Vanidas Elayavoor - Malayalam translation

آية رقم 1

അബസ


അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.
آية رقم 2

കുരുടന്റെ വരവു കാരണം.
آية رقم 3

നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?
آية رقم 4

അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ.
آية رقم 5

എന്നാല്‍ താന്‍പോരിമ നടിച്ചവനോ;
آية رقم 6

അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.
آية رقم 7

അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?
آية رقم 8

എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,
آية رقم 9

അവന്‍ ദൈവഭയമുള്ളവനാണ്.
آية رقم 10

എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.
آية رقم 11

അറിയുക: ഇതൊരുദ്ബോധനമാ ണ്.
آية رقم 12

അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.
آية رقم 13

ആദരണീയമായ ഏടുകളിലാണിതുള്ളത്.
آية رقم 14

ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.
آية رقم 15

ചില സന്ദേശവാഹകരുടെ കൈകളിലാണവ;
آية رقم 16

അവര്‍ മാന്യരും മഹത്തുക്കളുമാണ്.
آية رقم 17

മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?
آية رقم 18

ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?
آية رقم 19

ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.
آية رقم 20

എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.
آية رقم 21

പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.
آية رقم 22

പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.
آية رقم 23

അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
آية رقم 24

മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.
آية رقم 25

നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.
آية رقم 26

പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.
آية رقم 27

അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.
آية رقم 28

മുന്തിരിയും പച്ചക്കറികളും.
آية رقم 29

ഒലീവും ഈത്തപ്പനയും.
آية رقم 30

ഇടതൂര്‍ന്ന തോട്ടങ്ങളും.
آية رقم 31

പഴങ്ങളും പുല്‍പടര്‍പ്പുകളും.
آية رقم 32

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.
آية رقم 33

എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.
آية رقم 34

അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.
آية رقم 35

മാതാവിനെയും പിതാവിനെയും.
آية رقم 36

ഭാര്യയെയും മക്കളെയും.
آية رقم 37

അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.
آية رقم 38

അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;
آية رقم 39

ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും.
آية رقم 40

മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;
آية رقم 41

ഇരുള്‍ മുറ്റിയും.
آية رقم 42

അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.
تقدم القراءة