ترجمة معاني سورة المدّثر باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation

Muhammad Karakunnu and Vanidas Elayavoor - Malayalam translation

آية رقم 1

മുദ്ദസിര്


പുതച്ചു മൂടിയവനേ!
آية رقم 2

എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.
آية رقم 3

നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക.
آية رقم 4

നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.
آية رقم 5

അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക.
آية رقم 6

കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്.
آية رقم 7

നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക.
آية رقم 8

പിന്നെ കാഹളം ഊതപ്പെട്ടാല്‍.
آية رقم 9

അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും.
آية رقم 10

സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം!
آية رقم 11

ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക.
آية رقم 12

നാമവന് ധാരാളം ധനം നല്‍കി.
آية رقم 13

എന്തിനും പോന്ന മക്കളെയും.
آية رقم 14

അവനാവശ്യമായ സൌകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു.
آية رقم 15

എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു.
آية رقم 16

ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു.
آية رقم 17

വൈകാതെ തന്നെ നാമവനെ ക്ളേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും.
آية رقم 18

അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു.
آية رقم 19

അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്?
آية رقم 20

വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്.
آية رقم 21

പിന്നെ അവനൊന്നു നോക്കി.
آية رقم 22

എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു.
آية رقم 23

പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു.
آية رقم 24

എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല.
آية رقم 25

ഇത് വെറും മനുഷ്യവചനം മാത്രം.
آية رقم 26

അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും.
آية رقم 27

നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം?
آية رقم 28

അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല.
آية رقم 29

അത് തൊലി കരിച്ചുകളയും.
آية رقم 30

അതിന്റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട്.

നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്; വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗബാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്ബോധനമല്ലാതൊന്നുമല്ല.
آية رقم 32

നിസ്സംശയം, ചന്ദ്രനാണ് സത്യം.
آية رقم 33

രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍.
آية رقم 34

പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍.
آية رقم 35

നരകം ഗൌരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച.
آية رقم 36

മനുഷ്യര്‍ക്കൊരു താക്കീതും!
آية رقم 37

നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്.
آية رقم 38

ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്.
آية رقم 39

വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ.
آية رقم 40

അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും,
آية رقم 41

കുറ്റവാളികളോട്:
آية رقم 42

"നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?”
آية رقم 43

അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല.
آية رقم 44

"അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല.
آية رقم 45

"പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു.
آية رقم 46

"പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.
آية رقم 47

"മരണം ഞങ്ങളില്‍ വന്നെത്തുംവരെ.”
آية رقم 48

അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല.
آية رقم 49

എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ്.
آية رقم 50

വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍ --
آية رقم 51

സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന.

അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്.
آية رقم 53

ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം.
آية رقم 54

അറിയുക! ഉറപ്പായും ഇത് ഒരുദ്ബോധനമാണ്.
آية رقم 55

അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതോര്‍ക്കട്ടെ.

അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ.
تقدم القراءة